District News
തലശേരി: റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ രണ്ടാംദിനം പയ്യന്നൂര്‍ ഉപജില്ലയുടെ മുന്നേറ്റം. 747 പോയിന്റുകള്‍ നേടിയാണ് പയ്യന്നൂരിന്റെ കുതിപ്പ്. തൊട്ടുപിറകില്‍ 688 പോയിന്റുമായി തളിപ്പറമ്പ് നോർത്ത് രണ്ടാംസ്ഥാനത്തും 665 പോയിന്റുമായി ഇരിട്ടി മൂന്നാം സ്ഥാനത്തുമുണ്ട്.സ്കൂള്‍ തലത്തില്‍ 276 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്തുണ്ട്.
266 പോയിന്റുമായി മമ്പറം എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 232 പോയിന്റുമായി കൂടാളി എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. ശാസ്ത്ര മേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് നിര്‍വഹിച്ചു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഷബാന ഷാനവാസ് അധ്യക്ഷയായി. ഡിഇഒ ഡി. ഷൈനി, എ.കെ. വിനോദ് കുമാര്‍, ഇ.ആര് ഉദയകുമാരി, എ. വിനോദ് കുമാര്‍, ഇ.സി. വിനോദ്, ആര്. സരസ്വതി, റിയാസ് ചാത്തോത്ത്, വികാസ് എന്നിവർ പ്രസംഗിച്ചു.
ഐടി മേളയിൽ ഗ്രാഫിക്സ് ആർട്ടിസ്റ്റ്
ഐടി മേളയിൽ കുട്ടികളുടെ ഹരമായ എഡ്യുടെയിൻമെന്റ് സോഫ്റ്റ്വേറായ ജി കോംപ്രിസിന്റെ കോ മെയ്ന്ററും സോഫ്റ്റ്വേറിന്റെ പ്രധാന ഡെവലപ്പറുമായ ഫ്രഞ്ച് ഗ്രാഫിക്സ് ആർട്ടിസ്റ്റ് ടിമോത്തെ ജിറ്റിന്റെ സാന്നിധ്യം ശ്രദ്ധേയമായി.
ടിമോത്തെ ജിയറ്റിന് ജി കോംപസ് കൂടാതെ മറ്റൊരു മലയാളി ബന്ധവുമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ഫ്രീ സോഫ്റ്റ്വേർ കൺസൾട്ടന്റും എംബെഡ്സ് സിസ്റ്റം എൻജിനിയറുമായ കെ.കെ. ഐശ്വര്യ കണ്ണൂർ സ്വദേശിനിയാണ്. പഠനകാലത്ത് ഐടി @ സ്കൂൾ പ്രോജക്ടിലൂടെ കിട്ടിയ സന്ദേശമാണ് ജീവിതത്തിലും സ്വതന്ത്ര സോഫ്റ്റ്വേർ രംഗത്ത് ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ജിയറ്റിന്റെ കൂടെ സ്റ്റേറ്റ് ഓഫീസ് സന്ദർശിച്ച വേളയിൽ കൈറ്റ് സിഇഒ അൻവർ സാദത്തുമായുള്ള കൂടിക്കാഴ്ചയിൽ ഐശ്വര്യ വ്യക്തമാക്കിയിരുന്നു.
11 ഇനങ്ങള്‍ പുതിയതായി ഇടം പിടിച്ചു
ഇത്തവണത്തെ ജില്ലാ ശാസ്ത്ര മേളയില്‍ പുതുതായി 11 ഇനങ്ങള്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 10 ഇനങ്ങള്‍ ഒഴിവാക്കിയാണ് പകരം പുതിയ 11 ഇനങ്ങൾ കൂട്ടിച്ചേര്‍ത്തത്. എല്‍പി, യുപി വിഭാഗത്തിലെ പനയോല ഉത്പന്ന നിര്‍മാണം, വല നിര്‍മാണം, ചോക്ക് നിര്‍മാണം എന്നിവ ഒഴിവാക്കി. ഒറിഗാമി, പോട്ടറി പെയിന്റിംഗ്, പോസ്റ്റര്‍ സിസൈന്‍ എന്നിവ കൂട്ടിച്ചേര്‍ത്തു.
എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലെ ചന്ദനത്തിരി, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പനയോല, തഴയോല, കുട, വോളിബോള്‍ നെറ്റ്, ചോക്ക് എന്നിവയുടെ നിര്‍മാണങ്ങളും ഇത്തവണയില്ല. പുതുതായി കാരി ബാഗ് നിര്‍മാണം, ഫൈബര്‍ ഫാബ്രിക്കേഷന്‍, നൂതനാശയ പ്രവര്‍ത്തന മോഡല്‍, ലോഹത്തകിടില്‍ ദ്വിമാന രൂപ ചിത്രണം, പോസ്റ്റര്‍ ഡിസൈനിംഗ്, പോട്ടറി പെയിന്റിംഗ്, കവുങ്ങിന് പോള കൊണ്ടുള്ള ഉത്പന്ന നിര്‍മാണം, ചൂരല്‍ ഉത്പന്ന നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി.
എഐ ട്രാഫിക് സെന്ററുമായി അഗത മേരി ജോണും അനന്യ മര്യയയും
ആധുനിക കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ട്രാഫിക് സെന്ററില്‍ ഉള്‍പ്പെടുത്താമെന്ന കണ്ടുപിടിത്തമായി മത്സരാര്‍ഥികള്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡലിലാണ് മണിടക്കടവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഗത മേരി ജോണും അനന്യ മര്യയയും ഇക്കാര്യം അവതരിപ്പിച്ചത്.
ഡ്രൈവറില്ലാത്ത സെന്‍സര്‍ വാഹനങ്ങള്‍ തിരക്കേറിയ നിരത്തില്‍ ഇറക്കാമെന്ന് കാണിക്കുന്നതാണ് ഇവരുടെ മോഡൽ. കൂടാതെ എഡ്യുക്കേഷണല്‍ ഇന്ഫ്രാസ്ട്രെക്ച്ചര്, എംപ്ലോയ്മെന്റ് ഓപ്പര്‍ച്ച്യൂണിറ്റീസ്, എന്‍വയണ്‍മെന്റ് ഫ്രന്റ്ലി സിസ്റ്റം തുടങ്ങിയ പദ്ധതികള്‍ ട്രാഫിക് സെന്ററിന്റെ ഭാഗമാകുന്നുണ്ട്.
പുതിയ മാന്വൽ പരിഷ്കരണം തത്സമയം മത്സരങ്ങൾ
മാന്വൽ പരിഷ്കരണത്തിലൂടെ ശ്രദ്ധേയമായി ജില്ലാ സാമൂഹ്യ ശാസ്ത്രമേള. മത്സരങ്ങൾ പൂർണമായും തത്സമയമാക്കി എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രധാന പ്രത്യേകത. മൂന്ന് മണിക്കൂറിനുള്ളിൽ മത്സര ഉത്പന്നങ്ങൾ നിർമിക്കുന്ന രീതിയിലേക്ക് പരിഷ്കരിച്ചതോടെ മേളയ്ക്ക് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഭൂമിശാസ്ത്ര കൗതുകങ്ങൾ, ശാസ്ത്രീയ കൃഷി സംവിധാനം, കാലാവസ്ഥ, പ്രകൃതി ദുരന്തം എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുട്ടികൾ മത്സരങ്ങൾക്കായി ഏറ്റെടുത്തത്. രണ്ടു പേരുള്ള ടീം ആയാണ് മത്സരിച്ചത്. പരാതികളില്ലാതെ മേള സംഘടിപ്പിക്കാൻ ജില്ലാ സാമൂഹ്യ ക്ലബിന് കഴിഞ്ഞു.
ജില്ലാ സെക്രട്ടറി ബാബു ചേരൻ, ജോയിന്റ് സെക്രട്ടറി ഹരീഷ് കടവത്തൂർ, സബ് ജില്ലാ ഭാരവാഹികളായ സന്തോഷ് ഇല്ലോളിൽ, ഇ. പ്രവിത്ത, ഉമേഷ് കൊറോത്ത്, കെ.എം ദിലീഷ്, ഫാറൂഖ്, രാഘവൻ. കെ.വി ലീനശ്രീ, രാഗേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
മട്ടന്നൂർ: ആരോഗ്യ-ശുചിത്വ രംഗത്തെ മികച്ച ഇടപെടലിനുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരള പുരസ്കാരം മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് മന്ത്രി വീണാ ജോർജിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് രണ്ടാംസ്ഥാനമാണ് നഗരസഭക്ക് ലഭിച്ചത്. പദ്ധതി വിഹിതത്തിന്റെ വിനിയോഗം, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ബോധവത്കരണ പ്രവർത്തനങ്ങൾ, ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.
District News
കണ്ണൂർ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കളക്ടറേറ്റിൽ ചേര്‍ന്നു. കളക്ടര്‍ അരുണ്‍ കെ. വിജയന് എസ്ഐആറിന്റെ പ്രധാന ഘട്ടങ്ങള്‍ വിശദീകരിച്ചു.
എന്യൂമറേഷന് ഫോറം, സമര്‍പ്പിക്കേണ്ട രേഖകള്‍, പ്രത്യേക തീവ്ര പുതുക്കലിന്റെ സമയക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസിര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ കെ.കെ. ബിനി, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ ടി.വി. നാരായണന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഞ്ജിത്ത് നാറാത്ത്, സി. ബാലകൃഷ്ണന്, സി.എം. ഗോപിനാഥന്, എം. പ്രകാശന്, ജോണ്സന് പി. തോമസ്, എം.പി. മുഹമ്മദലി, അബ്ദുള്‍ കരീം ചേലേരി, കെ.എസ്. സാദിഖ്, സി. ധീരജ്, പി.കെ. ശ്രീകുമാര്‍, പി. അജയകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
District News
ഏരുവേശി ഗ്രാമപഞ്ചായത്ത്
കഴിഞ്ഞ ഇരുപത് വർഷങ്ങളായി യുഡിഎഫ് ഭരണം തുടരുന്ന ഏരുവേശിയിൽ രണ്ടു പതിറ്റാണ്ടിന് മുന്‍പ് എൽഡിഎഫും യുഡിഎഫും ഇടവിട്ട് അധികാരത്തിലെത്തിയിരുന്നു. തളിപ്പറമ്പ് താലൂക്കിലെ ഏരുവേശി വില്ലേജിൽ ഉൾപ്പെടുന്ന കാർഷിക മേഖലാ പഞ്ചായത്തായ ഏരുവേശിക്ക് അമ്പത്തിനാല് ചതുരശ്ര കിലാമീറ്ററിലേറെ വിസ്തൃതിയുണ്ട്. കർഷകരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരുമാണ് വോട്ടർമാരിൽ ഏറിയ പങ്കും. യുഡിഎഫ് ഭരണ തുടർച്ചയാണ് ലക്ഷ്യമിടുന്പോൾ അട്ടിമറി വിജയമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. പുതുക്കിയ നിലപ്രകാരം പഞ്ചായത്തിൽ ഒരു വാർഡ് കൂടി ആകെ വാർഡുകളുടെ എണ്ണം 15 ആയിട്ടുണ്ട്.
നേട്ടങ്ങൾ
മിനി ഷൈബി (പ്രസിഡന്റ്)
2020-25 കാലയളവിലെ ആദ്യ പകുതിയിൽ ടെസി ഇമ്മാനുവൽ പ്രസിഡന്റായി ചുമതലയേറ്റ ഭരണ സമിതി അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമാക്കിയത്. വീട്, കിണർ, ശുചിമുറി എന്നിവയില്ലാത്ത കുടുംബങ്ങൾക്ക് അവ നിർമിക്കാൻ നടപടിയെടുത്തു.
ചെമ്പേരി ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം കുറിക്കുകയും രണ്ടാം പകുതിയിൽ 90 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ടിൽ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി.
പൂപ്പറമ്പിൽ വാതകശ്മശാനം പൂർത്തിയാക്കി, നെല്ലിക്കുറ്റിയിൽ നീന്തൽക്കുളം നവീകരിച്ചു.
സുമനസുകളുടെ സഹായത്തോടെ ദാനമായി ലഭിച്ച സ്ഥലത്ത് ഭൂരഹിതർക്കുള്ള വീട് നിർമാണം സാധ്യമാക്കി.
രണ്ടാം പകുതിയിൽ മിനി ഷൈബി പ്രസിഡന്റായി ചുമതലയേറ്റ ഭരണസമിതി പഞ്ചായത്ത് വക സ്ഥലത്ത് ഭൂമിയും വീടുമില്ലാത്ത ഏഴ് പട്ടികവർഗ കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം പൂർത്തിയാക്കി.
എംപി ഫണ്ട് മുഖേന സാംസ്കാരിക നിലയം, ചുറ്റുമതിൽ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും പഞ്ചായത്ത് ഫണ്ടിൽ കുടിവെള്ള പദ്ധതിയും നടപ്പാക്കി.
വന്യമൃഗ ശല്യം തടയാൻ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ചേർത്ത് 5.6 കിലോമീറ്റർ ദൂരം സൗരോർജവേലി പൂർത്തിയാക്കി.
വിവിധ വാർഡുകളിലായി എട്ട് കിലോമീറ്റർ ദൂരം ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചു.
ഏരുവേശി പിഎച്ച്സിയിൽ സായാഹ്ന ഒപി തുടങ്ങി.
42 ലക്ഷം രൂപ ചെലവഴിച്ച് കേരഗ്രാമം പദ്ധതി മുഖേന 1500 കർഷകർക്ക് ഉത്പാദനോപാധികൾ വിതരണം ചെയ്തു.
കോട്ടങ്ങൾ
എം.ഡി. രാധാമണി(പ്രതിപക്ഷം-സിപിഎം)
ടൂറിസത്തിന് പ്രാധാന്യമുള്ള മേഖലയായിട്ടും സാധ്യതകൾ ഉപയോഗപ്പെടുത്തിയില്ല, ഒരു ടൂറിസം നയം പോലും പ്രഖ്യാപിച്ചില്ല.
അടിസ്ഥാന വികസന കാര്യങ്ങളിൽ പുരോഗതിയില്ല, ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നു.
കാർഷിക പഞ്ചായത്തായിട്ടും ഈ മേഖലയിൽ ആവശ്യമായ ഫണ്ട് വകയിരുത്തിയില്ല.
പിഞ്ചു കുഞ്ഞുങ്ങളെത്തുന്ന പല അങ്കണവാടികളും തകർന്നു വീഴാറായ അവസ്ഥയിലാണ്. പലതും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ആവശ്യത്തിന് തെരുവുവിളക്കുകൾ സ്ഥാപിച്ചില്ല, കേടായത് മാറ്റി സ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തില്ല.
ഉന്നതികളിൽ സ്ഥാപിച്ച പല വായനശാലകളും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറി.
താത്കാലിക ജീവനക്കാരുടെ നിയമനങ്ങൾ നടത്തിയതിനു പിന്നിൽ ലക്ഷങ്ങൾ കോഴ ഇടപാടുകൾ.
പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ ബസുകൾ കയറ്റാൻ നടപടിയെടുത്തില്ല.
സൗന്ദര്യവത്കരണം പ്രഖ്യാപനത്തിലൊതുക്കി, ചെമ്പേരി ടൗണും ബസ്സ്റ്റാൻഡും മാർക്കറ്റും ശോചനീയാവസ്ഥയിൽ തുടരുന്നു.
ഹരിതകർമ സേനയുടെ പ്രവർത്തനം പേരിന് മാത്രം. തൊഴിലുറപ്പ് പദ്ധതി പരാജയം.
District News
പയ്യാവൂർ: രാജ്യത്ത് ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ അനുവദിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സ്ത്രീകളോടുള്ള കേരള സർക്കാരിന്റെ കരുതലാണെന്ന് കേരള വനിതാ കോൺഗ്രസ്-എം. സ്ത്രീകൾക്ക് വേതനമില്ലാത്ത അവരുടെ വീട്ടുജോലിയും പരിചരണ സേവനങ്ങളും പരിഗണിച്ച് പ്രതിമാസം ആയിരം രൂപ നിരുപാധിക സഹായം നൽകുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സർക്കാരിന്റെ മികച്ച പ്രവർത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ്.
35 മുതൽ 60 വയസുവരെ പ്രായമുള്ളവരും നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തവരുമായ എഎവൈ, പിഎച്ച്എച്ച് വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ 31.34 ലക്ഷം സ്ത്രീകൾക്ക് സ്ത്രീ സുരക്ഷാ പെൻഷൻ ലഭിക്കുന്നത് ഏറെ സന്തോഷകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഈ പദ്ധതി നടപ്പാക്കണമെന്ന് കേരള വനിതാ കോൺഗ്രസ്-എം ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കിയ സംസ്ഥാന സർക്കാരിനെ കേരള വനിത കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് ബീനാ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഏലമ്മ ഇലവുങ്കൽ മുഖ്യപ്രഭാഷണം നടത്തി.
റെജി മേച്ചേരികുന്നേൽ, ഡോ. ത്രേസ്യമ്മ കൊങ്ങോല, ബിന്ദു ഷാജു, അനിഷ ചന്ദ്രേഷ്, ആലീസ് ജോസഫ്, സോളി കാരിക്കാട്ടിൽ, സിജി വേലിയ്ക്കകത്ത്, മേരിക്കുട്ടി ജോൺസൺ, സിമിൽ ഷോണി എന്നിവർ പ്രസംഗിച്ചു.
District News
ചെറുപുഴ: എൽഡിഎഫ് ചെറുപുഴ പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ ഇന്ന് ചെറുപുഴയിൽ സമാപിക്കും. കെ.പി. ഗോപാലൻ ജാഥാ ലീഡറും, ഡെന്നി കാവാലം ഡെപ്യൂട്ടി ലീഡറും, കെ.ആർ. ചന്ദ്രകാന്ത് മാനേജരുമായുള്ള ജാഥ 29 ന് ജോസ്ഗിരിയിൽ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങളും വികസന കാഴ്ചപ്പാടും വിശദീകരിക്കുന്ന ജാഥ ഇന്നലെ രാജഗിരി, കോഴിച്ചാൽ, മീന്തുള്ളി, കരിയക്കര, വിജയനഗർ, പുളിങ്ങോം, ചുണ്ട എന്നിവിടങ്ങിൽ പര്യടനം നടത്തി കോലുവള്ളിയിൽ സമാപിച്ചു. ഇന്ന് തിരുമേനി, കോക്കടവ്, പ്രാപ്പൊയിൽ ഈസ്റ്റ്, പ്രാപ്പൊയിൽ, പാറോത്തുംനീർ, മുളപ്ര, പാക്കഞ്ഞിക്കാട്, കാരോക്കാട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം അഞ്ചിന് ചെറുപുഴയിൽ സമാപിക്കും.
District News
ശ്രീകണ്ഠപുരം: ഡിജിറ്റൽ സർവേ ഓഫീസ് ഉദ്ഘാടനത്തെ ചൊല്ലി ശ്രീകണ്ഠപുരത്ത് സജീവ് ജോസഫ് എംഎൽഎയുടെ പ്രതിഷേധം. 45 വർഷമായി ശ്രീകണ്ഠപുരത്തു പ്രവർത്തിച്ചിരുന്ന റീസർവേ ഓഫീസ് അടിസ്ഥാന സൗകര്യങ്ങളില്ലെന്നുപറഞ്ഞ് എതാനും മാസം മുമ്പ് മട്ടന്നൂരിലേക്ക് മാറ്റാൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ശ്രമിച്ചിരുന്നു.
സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രതിഷേധിച്ചതോടെ ഓഫീസ് മാറ്റം താത്കാലികമായി തടഞ്ഞു. സർവകക്ഷി യോഗം കൂടുകയും നഗരസഭ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാമെന്ന ഉറപ്പിന്മേൽ നഗരസഭാ ബസ് സ്റ്റാൻഡിന് മുകളിൽ സ്ഥലം നൽകുകയും ചെയ്തു.
ഇന്നലെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഡിജിറ്റൽ സർവേ ഓഫീസ് പുനരാരംഭിക്കുന്നില്ലെന്നും ക്യാമ്പ് ഓഫീസ് ഉദ്ഘാടനമാണ് നടക്കുന്നതെന്നും മനസിലായത്. ശ്രീകണ്ഠപുരത്ത് റീസർവേ ഓഫീസ് പുനഃസ്ഥാപിക്കുമെന്നു പറഞ്ഞ് പറ്റിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടാണ് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.
ഉദ്ഘടനത്തിനെത്തിയ എംഎൽഎയ്ക്കൊപ്പം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, കൗൺസിലർ വിജിൽ മോഹനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ എന്നിവർ ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
District News
മഞ്ചേശ്വരം: കൃഷിഭവനൊപ്പം കൃഷിക്കാര്‍ക്ക് നല്കുന്നസവനങ്ങളും ഉദ്യോഗസ്ഥരും സ്മാര്‍ട്ട് ആകണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് പുത്തിഗെയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
30 വര്‍ഷം മുന്‍പ് പഞ്ചായത്ത് തലത്തിലുള്ള കൃഷി ഓഫീസുകള്‍ കൃഷിഭവന് എന്ന് പുനര്‍നാമകരണം ചെയ്തത് വിശാലമായ അർഥത്തിലാണ്.
കൃഷിക്കാരന്റെ കാര്‍ഷികപരമായ ഏതാവശ്യങ്ങള്‍ക്കും സമീപിക്കാവുന്ന രണ്ടാമത്തെ വീടാകണം കൃഷിഭവനുകൾ. കൃഷി ഉദ്യോഗസ്ഥര്‍ക്ക് ഒരു ഇടത്താവളം മാത്രമായി കൃഷിഭവനുകള്‍ മാറണം. അവര്‍ മുന്‍ഗണന നല്‍കേണ്ടത് കൃഷിയിടങ്ങള്ക്കാകണം. കര്‍ഷകര്‍ക്കുള്ള ആദരവ് നല്‍കേണ്ടത് കൃഷിയിടങ്ങളില്‍ അവര്‍ക്ക് വേണ്ട പരിഗണന നല്‍കികൊണ്ടാണെന്നും അന്നദാതാവായ കര്‍ഷകരെ സ്മരിക്കാന്‍ എല്ലാവരും മറന്നുപോകുന്നുവെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരുന്നു. കെഎല്‍ഡിസി ചെയര്മാന് പി.വി. സത്യനേശന് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജയന്തി, സ്ഥിരംസമിതി അധ്യക്ഷരായ പാലാക്ഷ റൈ, എം.എച്ച്. അബ്ദുള്‍ മജീദ്, എം. അനിത, ജില്ലാ പഞ്ചായത്തംഗം നാരായണ നായിക്ക്, ബ്ലോക്ക് പഞ്ചായത്തംഗം എം. ചന്ദ്രാവി,ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ. ആനന്ദ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി മേനോന്, കൃഷി മഞ്ചേശ്വരം അസി. ഡയറക്ടര്‍ അരുണ്‍ പ്രസാദ്, പഞ്ചായത്തംഗങ്ങളായ എസ്.ആര്. കേശവ, ഗംഗാധര, വൈ. ശാന്തി, സി.എം. ആസിഫ് അലി, പി.കെ. കാവ്യശ്രീ, ജനാര്‍ദന പൂജാരി, അനിതശ്രീ, ജയന്തി, പ്രേമ എസ്. റൈ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി.ബി. മുഹമ്മദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമാവതി, എഡിസി ജില്ലാ മെംബര്‍ ചന്ദ്രന് മുഖാരിക്കണ്ടം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. രാഘവേന്ദ്ര, കെഎല്‍ഡിസി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ദിനേശന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ. സുബൈര്‍, രാമകൃഷ്ണ കടമ്പാര്‍, സുന്ദര ആരിക്കാടി, സുനില്‍കുമാര്‍ അനന്തപുരം, അസീസ് മാരികെ, സജി സെബാസ്റ്റ്യന്‍, സുബൈര്‍ പടുപ്പ്, സണ്ണി അരമന, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബണ്ണ ആള്‍വ, കൃഷി ഓഫീസര്‍ പി. ദിനേശ് എന്നിവര്‍ പ്രസംഗിച്ചു.
District News
ബേഡകം: ബേഡഡുക്ക ഹൈടെക് ആട് ഫാമിനെ ആയിരം മലബാറി ആടുകളുടെ ഫാമായി വികസിപ്പിക്കുമെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ തുക അനുവദിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി. കല്ലളിയിലെ ഫാം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എം.സി. റെജില്‍, ഇ. ചന്ദ്രശേഖരന് എംഎല്‍എ, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, വാര്‍ഡ് മെംബര്‍ പി. വസന്തകുമാരി, ഹൗസിംഗ് ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.വി. അഞ്ജന, ജില്ലാ പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എം. ജഗദീഷ്, ജില്ലാ നിര്‍മിതികേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ. മനോജ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍.കെ. സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി. ബാബു, സി. രാമചന്ദ്രന്, കുഞ്ഞികൃഷ്ണന് മാടക്കല്ല്, ടി.ഡി. കബീര്‍, മൊയ്തീന്‍കുഞ്ഞി കളനാട്, ഉദയന്‍ ചെമ്പക്കാട്, സജി സെബാസ്റ്റ്യന്‍, കരീം ചന്തേര, പി.വി. രാജു, സണ്ണി അരമന, പി.ടി. നന്ദകുമാര്‍, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍, പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, ബേഡഡുക്ക ഹൈടെക് ഫാം സ്പെഷ്യല്‍ ഓഫീസര്‍ എസ്. രാജു എന്നിവര്‍ പങ്കെടുത്തു.
District News
കിനാനൂർ-കരിന്തളം പഞ്ചായത്ത്
കാലങ്ങളായി ജില്ലയിലെ ചുവപ്പുകോട്ടകളിലൊന്നാണ് കിനാനൂർ-കരിന്തളം പഞ്ചായത്ത്. കർഷകസമരഭൂമിയായ കയ്യൂരിന്റെ മറുകര. ഇവിടവും ഒട്ടനവധി സമരപരമ്പരകൾക്ക് വേദിയായതാണ്.
ഒരുകാലത്ത് എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത പഞ്ചായത്തായിരുന്നു കിനാനൂർ-കരിന്തളം. പക്ഷേ തുടർഭരണങ്ങൾക്കിടയിലുണ്ടായ നയപരമായ പിഴവുകളും അസ്വാരസ്യങ്ങളും കോൺഗ്രസിലെ ഊർജസ്വലമായ ഒരു പുതുതലമുറയുടെ കടന്നുവരവും സ്ഥിതി മാറ്റി.
ഇതുവരെ പഞ്ചായത്തിൽ ഭരണം പിടിക്കാനായിട്ടില്ലെങ്കിലും ഒട്ടേറെ വാർഡുകൾ പിടിച്ച് എൽഡിഎഫിനോട് ഒപ്പത്തിനൊപ്പം നിൽക്കാവുന്ന പ്രതിപക്ഷമായി വളരാൻ യുഡിഎഫിന് കഴിഞ്ഞു. കഴിഞ്ഞതവണ മാത്രമാണ് ആ മുന്നേറ്റത്തിന് ചെറിയൊരു തിരിച്ചടിയുണ്ടായത്. ഇത്തവണ വീണ്ടും പഴയപോലെ ഒരു വീറുറ്റ പോരാട്ടം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും വാർഡ് വിഭജനം അതിന് വിലങ്ങുതടിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫ് പ്രവർത്തകർ.
നേട്ടങ്ങൾ
ടി.കെ. രവിപ്രസിഡന്റ് (സിപിഎം)
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നാലര കോടി രൂപ ചെലവിൽ നിർമിക്കുന്ന കുമ്പളപ്പള്ളി പാലം പ്രവൃത്തി അവസാനഘട്ടത്തിൽ.
കരിന്തളം ഗവ. കോളജിന് സ്വന്തമായി കെട്ടിടം പണിയാൻ സ്ഥലം ഏറ്റെടുത്തു. 27 കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. കിഫ്ബി പദ്ധതിയിൽ ചായ്യോത്ത്, പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പുതിയ കെട്ടിടം. കിണാവൂർ സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് പുതിയ കെട്ടിടം. കോയിത്തട്ടയിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിനും കെട്ടിടമൊരുങ്ങുന്നു.
പരപ്പയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ഹോസ്റ്റലുകൾ അനുവദിച്ചു.
മലയോരമേഖലയിലെ ഉദ്യോഗസ്ഥക്ഷാമം പരിഹരിക്കാനുതകുന്ന തരത്തിൽ പുലിയംകുളത്ത് എൻജിഒ ക്വാർട്ടേഴ്സിന്റെ നിർമാണം പുരോഗമിക്കുന്നു.
രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിനുവേണ്ടി ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന പഞ്ചായത്ത്.
കോട്ടങ്ങൾ
മനോജ് തോമസ്പഞ്ചായത്ത് അംഗം(കോൺഗ്രസ്)
പരപ്പയിൽ കാലങ്ങളായുള്ള ആവശ്യമായ ബസ്സ്റ്റാൻഡിന് സൗജന്യമായി സ്ഥലം വിട്ടുകിട്ടിയിട്ടും നിർമിക്കാനായില്ല.
ഭൂവിസ്തൃതി ഏറെയുള്ള പഞ്ചായത്തിൽ സ്വന്തമായി ഒരു കളിസ്ഥലം പോലും ഇതുവരെ നിർമിക്കാനായില്ല.
പഞ്ചായത്തിലെ റോഡുകൾ പലതും ശോചനീയമായ അവസ്ഥയിൽ.
പലതരത്തിലുള്ള വന്യജീവി ആക്രമണങ്ങൾ മൂലം കർഷകർ ഏറെ ബുദ്ധിമുട്ടുമ്പോഴും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
ഏറെ കൊട്ടിഘോഷിച്ച ജലജീവൻ പദ്ധതിയുടെ പേരിൽ പൈപ്പുകൾ കുഴിച്ചിട്ടതല്ലാതെ ഒരു സ്ഥലത്തും ജലവിതരണം തുടങ്ങിയിട്ടില്ല.
പഞ്ചായത്തിലെ ഒരു കുടുംബാരോഗ്യ കേന്ദ്രത്തിലും കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ല.
സിപിഎമ്മിനു വേണ്ടി മാത്രം തികച്ചും അശാസ്ത്രീയമായ രീതിയിൽ വാർഡ് വിഭജനം നടത്തി.
ഒറ്റനോട്ടത്തിൽ
കാലങ്ങളായുള്ള എൽഡിഎഫിന്റെ തുടർഭരണം പഞ്ചായത്തിൽ വികസന മുരടിപ്പ് സൃഷ്ടിച്ചതായ പ്രതീതിയും സിപിഎമ്മിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളും യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം യുഡിഎഫിന് ഏതാനും സീറ്റുകൾ കൂടുതലായി നേടാനായാലും അത് ഭരണമാറ്റത്തോളം എത്തില്ലെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.
District News
ചെറുവത്തൂർ: ഉപജില്ല സ്കൂൾ കലോത്സവം നാളെമുതൽ ആറു ദിവസങ്ങളിലായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 288 ഇനങ്ങളിലായി ആറായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. ഹരിത ചട്ടം പാലിച്ച് നടക്കുന്ന കലോത്സവ നഗരിയിലേക്ക് ആവശ്യമായ ഓലക്കൊട്ടകൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മെടഞ്ഞെടുത്തു. സ്റ്റേജിതര മത്സരങ്ങൾ നാളെ രാവിലെ മുതൽ അഞ്ച് വേദികളിലായി നടക്കും.
കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് എം. രാജഗോപാലൻ എംഎൽഎ നിർവഹിക്കും.
സാഹിത്യകാരൻ അംബികാ സുതൻ മാങ്ങാട്, സിനിമാതാരം ചിത്ര നായർ എന്നിവർ പങ്കെടുക്കും. ആറിന് നടക്കുന്ന സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഗസൽ ഗായകൻ അലോഷ്യ ആദം, സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ പങ്കെടുക്കും.
District News
കാസര്‍ഗോഡ്: മൂന്നു കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും. കള്ളക്കുറിച്ചി കച്ചറപ്പാളയം സ്വദേശിനി മല്ലിക (55) യെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് (ഒന്ന്) ടി.എച്ച്. രജിത ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം തടവ് അനുഭവിക്കണം. 2017 ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 12നു കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്‍ഡില്‍ മല്ലിക 12ഉം 10ഉം രണ്ടും വയസുള്ള കുട്ടികളെയും കൊണ്ട് ഭിക്ഷാടനം നടത്തുന്നതായി കണ്ട കേസിലാണ് ശിക്ഷ. കാസര്‍ഗോഡ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറാണ് കേസ് അന്വേഷിച്ചത്. പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ കെ. വി. നാരായണനായിരുന്നു.
പ്രോസിക്യൂഷന്നു വേണ്ടി അഡിഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. ഇ. ലോഹിതാക്ഷന്, അഡ്വ. ആതിര ബാലന് എന്നിവര്‍ ഹാജരായി. പ്രതിക്കെതിരേ ബാലഭിക്ഷാടനം നടത്തിയതിയതിനു മറ്റൊരു കേസില്‍ വിധി പറയാനുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചതെന്നും ഭിക്ഷാടനത്തിന് പ്രതിക്ക് ശിക്ഷ വിധിക്കുന്നത് അപൂര്‍വസംഭവമാണെന്ന് അഡ്വ. ഇ. ലോഹിതാക്ഷന് പറഞ്ഞു.
District News
നീലേശ്വരം: നഗരത്തിലെ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജാ റോഡിൽ പ്രതിഷേധ സംഗമം നടത്തി.
കെപിസിസി സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്തു. അഞ്ചു കോടി രൂപ ചെലവിൽ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ നീലേശ്വരം തെരു- തളിയിൽ ക്ഷേത്രം റിംഗ് റോഡ് മെക്കാഡം ടാറിംഗ് പദ്ധതി ഇതുവരെയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. പൊടിപടലങ്ങൾ നിറഞ്ഞ റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമായ നിലയാണ്. ഇതിനിടയിലാണ് നഗര ഭരണാധികാരികൾ പൂർത്തിയാകാത്ത ബസ്സ്റ്റാൻഡിന്റെ ഉദ്ഘാടന മാമാങ്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രൻ, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഇ. ഷജീർ, നേതാക്കളായ എം. രാധാകൃഷ്ണൻ നായർ, ശിവപ്രസാദ് അറുവാത്ത്, അനൂപ് ഓർച്ച, പ്രവാസ് ഉണ്ണിയാടൻ, പി. നളിനി, കെ. സരിത, സി. വിദ്യാധരൻ, വി.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
District News
മാള: ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തില്‍ ആദ്യദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കൻഡറി സ്കൂള്‍ ഒന്നാംസ്ഥാനത്ത്.
240 പോയിന്റാണ് ചെന്ത്രാപ്പിന്നി സ്കൂളിന്. തൊട്ടുപിന്നിൽ 235 പോയിന്റോടെ മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാംസ്ഥാനത്തുണ്ട്. 227 പോയിന്റോടെ മൂന്നാംസ്ഥാനത്ത് മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളാണ്.
165 പോയിന്റോടെ അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂള്‍ നാലാംസ്ഥാനത്തും 163 പോയിന്റോടെ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ അഞ്ചാംസ്ഥാനത്തുമാണ്.
സ്വകാര്യവിദ്യാഭ്യാസമേഖലയും പുരോഗതിയിൽ: മന്ത്രി അനിൽ
മാള: പൊതുമേഖലയിലെന്ന പോലെ സ്വകാര്യ മേഖലയും പുരോഗതിയിലെന്നു മന്ത്രി ജി.ആർ. അനിൽ. സിബിഎസ്ഇ തൃശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെൻട്രൽ സഹോദയ ചീഫ് പേട്രൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, പിഎസ് സി അംഗം സി.ബി. സ്വാമിനാഥൻ, മിസ് ഇന്ത്യ ക്യൂൻ ഹർഷ ശ്രീകാന്ത്, സഹോദയ പ്രസിഡന്റ് ഡോ. ബിനു കെ. രാജ്, വൈസ് പ്രസിഡന്റ് ഡോ. എൻ.എം. ജോർജ്, ജനറൽ സെക്രട്ടറി ഡോ. പി.എൻ. ഗോപകുമാർ, ഡോ. രാജു ഡേവിസ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഇ.ടി. ലത എന്നിവർ പ്രസംഗിച്ചു.
കലാപൂരത്തിന് തിരിതെളിഞ്ഞു
മാള: മൂന്നുനാൾ നീളുന്ന തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിന് ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂളിൽ തുടക്കം.
ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, പുതുക്കാട്, നാട്ടിക നിയോജക മണ്ഡലങ്ങളിലെ 40 സിബിഎസ്ഇ സ്കൂളുകളിൽനിന്ന് മൂവായിരം വിദ്യാർഥികൾ പങ്കെടുക്കും. 20 വേദികളിലാണു മത്സരം. ഒന്നാം ദിനമായ ഇന്നലെ ഭരതനാട്യം, സംഘഗാനം, ഓട്ടൻതുള്ളൽ, പശ്ചാത്യസംഗീതം- ഗ്രൂപ്പ്, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, മിമിക്രി, ലളിതഗാനം, വാദ്യോപകരണ സംഗീതം, പദ്യം ചൊല്ലൽ ഉൾപ്പെടെ 20 ഇനങ്ങളിൽ മത്സരം നടന്നു. കലോത്സവം നാളെ സമാപിക്കും.
ആദ്യഫലത്തിൽ ഹോളിഗ്രേസ്
മാള: സഹോദയ കലോൽസവത്തിലെ ആദ്യ ഫലപ്രഖ്യാപനത്തിൽ മാള ഹോളിഗ്രേസ് ജേതാക്കൾ. സംസ്കൃതം പദ്യപാരായണം കാറ്റഗറി നാലിൽ എ ഗ്രേഡ് നേടി ഹോളി ഗ്രേസ് അക്കാദമിയിലെ കെ.ആർ. വൈഗ വിജയിയായി.
ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാനികേതനിലെ ശ്വേഹ മനോജ് കുമാർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും പേരാന്പ്ര സരസ്വതി വിദ്യാനികേതനിലെ അഭിറാം ഗിരീഷ് കുമാർ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.
ശാസ്ത്രകൗതുകമുണർത്തി സ്പെയ്സ് ഓണ്‍ വീൽസ്
മാള: ഐഎസ്ആർഒയുടെ സഞ്ചരിക്കുന്ന സ്പേസ് എക്സിബിഷൻ കലോത്സവത്തിൽ ശ്രദ്ധ നേടി. വിദ്യാർഥികൾക്കിടയിൽ സ്പേസ് സയൻസിനെ കുറിച്ചുള്ള അവബോധവും വിജ്ഞാനവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സിബിഷൻ. നവംബർ ഒന്‍പതിന് ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന മുപ്പതംഗ സംഘം നാസ സന്ദർശിക്കും.
ക്രമീകരണങ്ങൾ ഗംഭീരം
മാള: സെൻട്രൽ സഹോദയ കലോത്സവത്തിന് മികച്ച ക്രമീകരണങ്ങൾ. ശീതീകരിച്ച വേദികളുൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കി. രക്ഷിതാക്കൾ, അധ്യാപകർ, കാണികൾ എന്നിവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യം, മത്സരാർഥികൾക്കു രാവിലെയും ഉച്ചയ് ക്കും ഭക്ഷണവും വൈകീട്ടു ലഘുഭക്ഷണവുമുണ്ട്. മുഴുവൻ സമയ ആംബുലൻസ്, ഡോക്ടർ, നഴ്സ് എന്നിവരുടെ സേവനവും എട്ടുപേരെ കിടത്തിച്ചികിത്സിക്കാനുള്ള മെഡിക്കൽ സെന്ററും പോലീസ് കണ്ട്രോൾ റൂമും ഒരുക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണു ഫലപ്രഖ്യാപനം. മത്സരാർഥികൾക്കു വിധികർത്താക്കളെ സമീപിച്ചു കുറവുകൾ മനസിലാക്കാനുമുള്ള സൗകര്യവുമുണ്ട്.
District News
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യയുടെ സിന്തറ്റിക് ട്രാക്ക് പ്രോജക്ട് വരാനുള്ള സാധ്യത ഇല്ലാതാക്കുന്ന ഫുട്ബോൾ ഗ്രൗണ്ട് നവീകരണപ്രവർത്തനങ്ങൾ ഉപരോധിച്ച് അത്ലറ്റിക്സ് താരങ്ങളും പരിശീലകരും. സംസ്ഥാന സ്കൂൾ കായികമേളയിലെ ചാന്പ്യന്മാരും സമരത്തിൽ പങ്കെടുത്തു.
ഫുട്ബോൾ ഗ്രൗണ്ട് നവീകരണത്തിന്റെ ഭാഗമായി നിലവിലെ ട്രാക്ക് ചുരുങ്ങുമെന്നും തുടർന്ന് മത്സരങ്ങൾ നടത്താനാകില്ലെന്നും ആരോപണങ്ങളുയർന്നിരുന്നു. ഇതിനിടെ കോർപറേഷൻ സ്റ്റേഡിയത്തിൽ ഫുട്ബോൾ സ്റ്റേഡിയം നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.ഇത് ഖേലോ ഇന്ത്യയുടെ സിന്തറ്റിക് ട്രാക്ക് പ്രോജക്ടിനു തടസമാകുമെന്നാണ് സമരക്കാരുടെ ആക്ഷേപം.
District News
ചേലക്കര: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ചേലക്കര ഗവ. താലൂക്ക് ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ നിലവാരത്തിലേക്ക് . ദേശീയ ആരോഗ്യദൗത്യം വഴി 84 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ ഒപി ബ്ലോക്കും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച സൗരോർജ പദ്ധതിയും ജനങ്ങൾക്കായി തുറന്നുനൽകി.
കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷതവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് സ്വാഗതം ആശംസിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി,ഡോ.പി. സജീവ്കുമാർ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, ജില്ലാ പഞ്ചായത്ത് അംഗം മായ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി തുടങ്ങിയവർ പങ്കെടുത്തു.
ദിവസേന 500 മുതൽ 600 വരെ രോഗികളെത്തിയിരുന്ന ആശുപത്രിയിൽ, മുമ്പ് ഒരു വലിയ ഹാളിൽ ഡോക്ടർമാർ അടുത്തടുത്ത് പരിശോധന നടത്തുകയും രോഗികൾ തിങ്ങിനിറയുകയും ചെയ്തിരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
പുതിയതായി നിർമിച്ച രണ്ട് നിലകളിലായുള്ള ഒ.പി. ബ്ലോക്കിൽ സ്ത്രീരോഗവിഭാഗം, ഇഎൻടി, എല്ലുരോഗം, കുട്ടികളുടെ വിഭാഗം ഉൾപ്പെടെ പത്തിലധികം പ്രത്യേക പരിശോധനാമുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിനു പുറമെ രോഗികൾക്ക് ആശ്വാസമേകി ഫാർമസി, കുത്തിവയ്പ് കേന്ദ്രം, ഫീഡിംഗ് റൂം തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങളും പുതിയ ബ്ലോക്കിലുണ്ടാകും.
District News
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിന്റെ ഭാഗമായുള്ള സാംസ്കാരികോത്സവത്തിൽ സംഗീതസംവിധായകൻ ഔസേപ്പച്ചന് സ്നേഹാദരംനൽകി
വികാരി ഫാ. വർഗീസ് കുത്തൂർ, നടത്തുകൈക്കാരൻ ഷോണി അക്കര എന്നിവർ ചേർന്ന് ഔസേപ്പച്ചനെ പൊന്നാടയും ഉപഹാരവുംനൽകി ആദരിച്ചു. തന്റെ സംഗീതജീവിതം ആരംഭിക്കുന്നത് ഈ ദേവാലയത്തിൽനിന്നാണെന്ന് ആദരം ഏറ്റുവാങ്ങിയശേഷം ഔസേപ്പച്ചൻ പറഞ്ഞു. ‘ദേവദൂതർക്കൊപ്പം ഔസേപ്പച്ചനും’ എന്ന പരിപാടിയിൽ ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള നടന്നു. അസി.വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ, കൈക്കാരൻമാരായ ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ തുടങ്ങിയവർ നേതൃത്വംനൽകി.
ഒല്ലൂർ പള്ളി തിരുനാൾ:എട്ടാമിടം ഇന്ന്
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ എട്ടാമിടം ഇന്ന് ആഘോഷിക്കും. രാവിലെ ആറിനും 7.30 നും ദിവ്യബലി, നൊവേന, ലദീഞ്ഞ്. 10ന് ആഘോഷമായ ദിവ്യബലിക്കു ഫാ. ജോബ് വടക്കൻ മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. അനിൽ കോങ്കോത്ത് സന്ദേശം നൽകും. തുടർന്ന് നേർച്ചഭക്ഷണ വിതരണം. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്കു ഫാ. പോൾ തേക്കാനത്ത് മുഖ്യകാർമികത്വം വഹിക്കും. തൃശൂർ കലാസദന്റെ ഗാനമേളയുണ്ടായിരിക്കും.
District News
ചാവക്കാട്: സിപിഎമ്മില്ചേര്ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഡിസിസി മുന്‍ ജനറല്‍സെക്രട്ടറിയും ഗുരുവായൂർ അർബൻ ബാങ്ക് മുൻ ചെയർമാനുമായിരുന്ന പി. യതീന്ദ്രദാസിന് സിപിഎം ചാവക്കാട് സ്വീകരണംനല്കി. താനിപ്പോള്‍ സിപിഎം പ്രവര്‍ത്തകനായി മാറിയതായി സ്വീകരണസമ്മേളനത്തില്‍ യതീന്ദ്രദാസ് പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം.കൃഷ്ണദാസ്, എന്‍.കെ. അക്ബര്‍ എംഎല്‍എ, ഫിറോസ് പി. തൈപറമ്പില്‍, നഗരസഭ ചെയര്‍പേഴ്സൺ ഷീജ പ്രശാന്ത്, സി. ഖാദര്‍, പി.സി. ഷാഹു, സിപിഎം നേതാക്കളായ എ.എച്ച്. അക്ബര്‍, മാലിക്കുളം അബ്ബാസ്, എം.ആര്. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊടുങ്ങല്ലൂർ: നഗരസഭയിൽ നിർമാണം പൂർത്തീകരിച്ച ആനാപ്പുഴ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു.
എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 36.50 ലക്ഷം രൂപയും നഗരസഭയുടെ 15.80 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചെയർപേഴ്സൺ ടി.കെ. ഗീത, വൈസ് ചെയർമാൻ വി.എസ്. ദിനൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശേരി, കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, പാർവതി, ഡോ.കെ.ജെ. ജീന, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
District News
എറിയാട്: റോഡിൽനിന്നും കണ്ടുകിട്ടിയ സ്വർണമാല ഉടമയ്ക്കുതിരികെ നൽകി എറിയാട് സ്വദേശിയായ നീലക്കരെഴുത്ത് ഹുസൈൻ മാതൃകയായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എറിയാട് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് റോഡ് സൈഡിൽ കിടക്കുകയായിരുന്ന ഒരു പവനിലധികം വരുന്ന സ്വർണ മാല ഹുസൈന് കളഞ്ഞുകിട്ടിയത്.
ഉടൻതന്നെ ബാങ്കിൽ ഏൽപ്പിക്കുകയും ഈ വിവരം ബാങ്ക് അധികൃതർ സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ വാട്സ്ാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചതിനെത്തുടർന്ന് ബന്ധുക്കൾ മുഖേന ഉടമസ്ഥരായ മതിലകം താമരക്കുളത്തുള്ള പണിക്കാട്ടിൽ വീട്ടിൽ സജീവൻ വിവരമറിയുകയുമായിരുന്നു.
സജീവന്റെ മകൻ നാലുവയസുള്ള വൈഭവിന്റേതായിരുന്നു മാല. എറിയാട് ആറാട്ടുവഴിയിലുള്ള സഹോദരിയെ സന്ദർശിച്ച് തിരികെ സ്കൂട്ടറിൽ പോകുമ്പോഴാണ് കുട്ടിയുടെ കഴുത്തിൽനിന്നും സ്വർണമാല നഷ്ടപ്പെട്ടത്. വീട്ടിൽ തിരികെ എത്തിയപ്പഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ബുധനാഴ്ച രാവിലെ ബാങ്കിലെത്തി സജീവനും ഭാര്യയും തെളിവു ഹാജരാക്കി ഹുസൈനിൽ നിന്നും മാല ഏറ്റുവാങ്ങി. മാല തിരികെ ലഭിച്ച സന്തോഷത്തിൽ ഹുസൈന് സ്നേഹസമ്മാനവും കൈമാറിയാണ് സജീവനും ഭാര്യയും തിരികെ പോയത്.
ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ, ബാങ്ക് സെക്രട്ടറി എ.എസ്. റാഫി , അസിസ്റ്റന്റ്് സെക്രട്ടറി സി.പി. തമ്പി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു മാല കൈമാറിയത്. ഹുസൈന്റെ സത്യസന്ധതയെ ബാങ്ക് പ്രസിഡന്റ് അഭിനന്ദിച്ചു.
District News
ഇരിങ്ങാലക്കുട: ഒളിമ്പ്യന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുടയുടെ ടൂര്ണമെന്റ്പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡന്റും മുന്‍ സന്തോഷ് ട്രോഫി താരവുമായ എം.കെ. പ്രഹ്ലാദന്, മുന്‍ ടി.എന്‍. ദേശീയ ഫുട്ബോള്‍ താരവും ക്ലബ് സെക്രട്ടറിയുമായ എ.വി. ജോസഫ്, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, മുന്‍ നഗരസഭ ചെയര്മാന് എംപി ജാക്സണ്, തൃശൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി റോയ് കുര്യന്, ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങളും മുന്‍ സാന്തോഷ് ട്രോഫി താരങ്ങളുമായ ഇട്ടി മാത്യു, കെ.എ. തോമസ്, കെ.ജെ. ഫ്രാന്‍സിസ്, സി.പി. അശോകന്, ട്രഷറര്‍ എന്‍.കെ. സുബ്രഹ്മണ്യന്, മുന്‍ എം.ജി. സര്‍വകലാശാലാ ഫുട്ബോള്‍ താരം കെ. അജി, ഡോ. സ്റ്റാലിന് റഫേല്‍, ഡോ. അരുൺ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊടുങ്ങല്ലൂർ: നഗരസഭാ പ്രദേശത്തെ ക്ഷേമ പെൻഷൻകാരുടെ കൂട്ടായ്മ "അഭിമാനസംഗമം" റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തു.
ക്ഷേമപെൻഷൻകാരുടെ കലാ അവതരണങ്ങളോടെ സംഘടിപ്പിക്കപ്പെട്ട കൂട്ടായ്മയിൽ അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷതവഹിച്ചു. ക്ഷേമപെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ച കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കൂട്ടായ്മ ഐക്യദാർഢ്യവും അഭിനന്ദനങ്ങളും അറിയിച്ചു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് ഐക്യദാർഢ്യപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത സ്വാഗതവും കൗൺസിലർ കെ.ആർ. ജൈത്രൻ നന്ദിയും പറഞ്ഞു. മുസ്താക്ക് അലി, പി.പി. സുഭാഷ്, പി.ബി. ഖയിസ്, വി.എസ്. ദിനല്‍, ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ തുടങ്ങിയവർ സംസാരിച്ചു.
District News
കാടുകുറ്റി: പുതുതായി നിർമാണം പൂർത്തിയാക്കിയ പാളയംപറമ്പ് സമ്പാളൂർ പുലരി അങ്കണവാടിയുടെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി നിർമിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, പഞ്ചായത്ത് അംഗങ്ങളായ പി. വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, ലീന ഡേവിസ്, കെ.സി. മനോജ്, മോളി തോമസ്, വർക്കി തേലേക്കാട്ട്, ഡെയ്സി ഫ്രാൻസിസ്, ഡാലി ജോയ്, സിഡിപിഒ എം. നിഷ, ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു ആന്റണി എന്നിവർ പ്രസംഗിച്ചു.
District News
ചാലക്കുടി: നഗരസഭ വികസനസദസ് നാളെ രാജീവ് ഗാന്ധി ടൗൺഹാളിൽ നടത്തും. രാവിലെ 10 ന് വയോജനസംഗമം, 11 ന് തൊഴിലുറപ്പ് പ്രവർത്തകസംഗമം എന്നിവ നടക്കും. മൂന്നിന് വികസന സദസ് ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിക്കും. നഗരസഭയിലെ മുഴുവൻ ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പുതൊഴിലാളികൾ എന്നിവർക്ക് സെന്റ് ജെയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും എംപി നിർവഹിക്കും.
നഗരസഭയിലെ അതിദാരിദ്ര്യ വിഭാഗത്തിൽ പെട്ട 117 ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ ഭക്ഷ്യ കിറ്റിന്റെ വിതരണവും ഭൂരേഖ കൈമാറലും ഭവനപദ്ധതി ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു ധനസഹായ വിതരണവും സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പഠനസഹായ പദ്ധതികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിക്കും.
ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിന്റെ വിതരണം, പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുതിയ വാഹനത്തിന്റെ കൈമാറൽ, തൊഴിലുറപ്പ് സംഗമം, വയോജനസൗഹൃദ നഗരസഭ വയോജനസംഗമം, ഹരിത കർമസേന സംഗമം, ബാലസഭസംഗമം തുടങ്ങിയ പരിപാടികളും വികസന സദസിന്റെ ഭാഗമായി നടക്കും.
ചെയർപേഴ്സൻ ഷിബു വാലപ്പൻ, ക്രട്ടറി കെ.പ്രമോദ്, കെ.വി.പോൾ, ബിജു എസ്. ചിറയത്ത്, വി.ഒ. പൈലപ്പൻ, പ്രീതി ബാബു, ആനി പോൾ, ദിപു ദിനേശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
അകത്തേത്തറ: അകത്തേത്തറ പഞ്ചായത്തിൽ 14ാം വാർഡിലെ രാമകൃഷ്ണകോളനി അഞ്ചാംലൈനിൽ റോഡിലെ മഴവെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ. അഞ്ചാം ലൈനിലെ അഞ്ച് കുടുംബങ്ങളാണ് നടക്കാൻപോലും പാടുപെടുന്നത്. താഴ്ന്ന പ്രദേശമായ ഇവിടുത്തെ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാ വാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നം. മഴക്കാലത്ത് ഇത് രൂക്ഷമാണ്. വെയിൽ വന്നാൽ സാധാരണ വെള്ളം വറ്റിപ്പോകാറുണ്ട്.
പക്ഷേ ഇക്കൊല്ലം വെയിൽ കനത്തിട്ടും വെള്ളം വറ്റുന്നില്ല. വെള്ളം ഒഴുകിപ്പോകേണ്ട ഭാഗത്ത് ഒരു വ്യക്തിയുടെ മതിലുണ്ട്. ഈ തടസം ഒഴിവാക്കുകയോ പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴുക്കുകയോ ചെയ്താൽ പ്രശ്നം പരിഹരിക്കാനാകുമെന്നും ഇതിന് വ്യക്തി സമ്മതിക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ആളുകൾ വഴുക്കിവീഴുന്നതിനൊപ്പം കൊതുകുശല്യവുമുണ്ട്. വിഷയം ചൂണ്ടിക്കാട്ടി നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതിയും നൽകി. പരാതി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അകത്തേത്തറ പഞ്ചായത്തിന് കളക്ടർ കത്ത് നൽകിയിട്ടുണ്ട്.
എങ്കിലും നടപടി ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. വിഷയം പരിശോധിച്ചെന്നും പ്രശ്നപരിഹാരത്തിന് സഹകരിക്കാൻ ആവശ്യപ്പെട്ട് ആ വ്യക്തി യുമായി ചർച്ച നടത്തുമെന്നും 14ാം വാർഡ് അംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ എം. മഞ്ജു മുരളി പറഞ്ഞു. സ്വകാര്യസ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി പൈപ്പ് സ്ഥാപിക്കാൻ സ്ഥലമുടമ അനുമതിപത്രം നൽകണം. ഇതിന് തയ്യാറല്ലാത്തതുകൊണ്ടാണ് പ്രശ്നം നീണ്ടുപോകുന്നതെന്നും വീണ്ടും ചർച്ച നടത്തുമെന്നും അവർ പറഞ്
District News
കോയമ്പത്തൂർ: പാർക്ക് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി പാർക്ക് യംഗ് ഇന്നൊവേറ്റർ സമ്മിറ്റ്-2025 സംഘടിപ്പിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ അവരുടെ ചിന്താശേഷി, പുതിയ സൃഷ്ടിപരമായ കഴിവുകൾ, ആശയങ്ങൾ പ്രകടിപ്പിക്കുന്ന അതുല്യമായ സൃഷ്ടികൾ എന്നിവ പ്രദർശിപ്പിച്ചു.
രാജ്യത്തുടനീളമുള്ള 80 സ്കൂളുകളിൽനിന്നുള്ള 600 സ്കൂൾ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. മെഡിക്കൽ ടെക്നോളജി - സ്മാർട്ട്, എയറോനോട്ടിക്കൽ ടെക്നോളജി, ബഹിരാകാശ സാങ്കേതികവിദ്യ, സ്ത്രീ സാങ്കേതികവിദ്യ, ഗ്രീൻ ടെക്നോളജി, ഡിസാസ്റ്റർ ടെക്നോളജി എന്നീ വിഷയങ്ങളിൽ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും വിദ്യാർഥികൾ പ്രദർശിപ്പിച്ചു.
മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകി. ഏറ്റവും മികച്ച പുതിയ കണ്ടുപിടുത്തം അവതരിപ്പിച്ച ഒരു വിദ്യാർഥിക്കും വിദ്യാർഥിനിക്കും ഐഎസ്ആർഒ സന്ദർശിക്കാൻ അവസരം നൽകി. പാർക്ക് എഡ്യുക്കേഷണൽ ഗ്രൂപ്പിന്റെ ഇന്നൊവേഷൻ ആൻഡ് പ്ലേസ്മെന്റ് ഡയറക്ടർ ഡോ. എം. പ്രിൻസ് സ്വാഗതം പറഞ്ഞു. പാർക്ക് എജ്യുക്കേഷണൽ ഗ്രൂപ്പ്സ് സിഇഒ ഡോ. അനുഷ രവി മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഡോ.പി.വി. രവി അധ്യക്ഷത വഹിച്ചു.
പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
District News
കോയന്പത്തൂർ: മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ കെഎംസിഎച്ച് ആശുപത്രിയുടെ സിഇഒ ഡോ.ജെ. ശിവകുമാരന് 2025 ലെ ഇന്ത്യയിലെ മികച്ച ഇൻവെന്ററി കൺട്രോളർ അവാർഡ് ലഭിച്ചു. മെഡിക്കൽ വ്യവസായത്തിലെ ഇൻവെന്ററി നിയന്ത്രണത്തിലെ മികച്ച പ്രകടനത്തിനാണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിച്ചത്.
മെഡിക്കൽ വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ പ്രമുഖ മാധ്യമ കമ്പനിയായ ഇൻസൈറ്റ്സ് കെയറാണ് ഈ അവാർഡ് നൽകിയത്. മെഡിക്കൽ മേഖലയിൽ 30 വർഷത്തിലേറെ പരിചയമുള്ള ഡോ.ജെ. ശിവകുമാരൻ ഹെൽത്ത്കെയർ വിഷനറി അവാർഡ്, വേൾഡ് ഹെൽത്ത് ആൻഡ് വെൽനസ് കോൺഗ്രസിൽ നിന്നുള്ള മോസ്റ്റ് ഐക്കണിക് ഹെൽത്ത്കെയർ ലീഡർ ഗ്ലോബൽ അവാർഡ്, ഫോർച്യൂൺ ഗ്ലോബലിൽ നിന്ന് 2024 ലെ മികച്ച സിഇഒ എന്നീ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഡോ.ജെ. ശിവകുമാരന്റെ നേട്ടത്തിൽ കെഎംസിഎച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. നല്ല ജി. പളനിസ്വാമിയും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അരുൺ പളനിസ്വാമിയും അഭിനന്ദിച്ചു.
District News
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിൽ അപകടകേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കുന്നതിനായി പഠനംനടത്തിയെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല.
അപകടനിരക്ക് കുടൂതലുള്ള ഒറ്റപ്പാലം, ഷൊർണൂർ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് സുരക്ഷയൊരുക്കാൻ മോട്ടോർവാഹനവകുപ്പും പോലീസും പൊതുമരാമത്ത് നിരത്ത് വിഭാഗവും ചേർന്ന് റോഡിൽ പരിശോധന നടത്തിയിരുന്നത്.
പത്തിരിപ്പാല പാലപ്പുറം, ചിനക്കത്തൂർകാവ്, കയറംപാറ, പത്തൊമ്പതാം മൈൽ, ഈസ്റ്റ് ഒറ്റപ്പാലം, മായന്നൂർപാലം ജംഗ്ഷൻ, ഒറ്റപ്പാലം പട്ടണം, കണ്ണിയംപുറം, മനിശ്ശീരി, പാതിപ്പാറ, വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
ഈ സ്ഥലങ്ങളിലെല്ലാം അപകടം പതിവാണ്. പരിശോധനാറിപ്പോർട്ട് റോഡ് സുരക്ഷാ അഥോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ചില സുരക്ഷാ നിർദേശങ്ങൾ സുരക്ഷാ അഥോറിറ്റി മുഖാന്തരവും ചിലത് അതത് തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരവും നടപ്പാക്കാനായിരുന്നു പദ്ധതി.
കയറംപാറയിലെ വളവിലുൾപ്പെടെ വേഗം നിയന്ത്രിക്കാൻ സംവിധാനമില്ലെന്നും, അപകടമേഖലകളിലൊന്നും, മുന്നറിയിപ്പ് ബോർഡുകൾ ഇല്ലെന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവർ കണ്ടെത്തിയിരുന്നു. കൂടാതെ പാതയിൽ തെരുവുവിളക്കുകളില്ലാത്തതും പ്രശ്നമുണ്ടാക്കുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.
District News
വാണിയംകുളം: സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃ- ശിശു സൗഹൃദ ആശുപത്രിയായി പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനീഷ്യേറ്റീവ് (എംബിഎഫ്എച്ച്ഐ) അംഗീകാരമുള്ള ആശുപത്രി വിഭാഗത്തിലാണ് ഒന്നാമതെത്തിയത്.
ജില്ലയില്‍ ഈ അംഗീകാരമുള്ള ഏക ആശുപത്രി കൂടിയാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്, കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നാഷണല്‍ നീയോണറ്റോളജി ഫോറം കേരള, യുണിസെഫ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, കേരള ഫെഡറേഷന് ഓഫ് ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഡി എംഇ എന്നിവര്‍ സംയുക്തമായാണ് ആശുപത്രികളെ അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.
തിരുവനന്തപുരത്തുനടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍നിന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. മിനി, ഡോ. അനീഷ എസ്. ജോര്‍ജ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
District News
പാലക്കാട്: ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ പൊതുജനാരോഗ്യസമിതിയോഗം ചേർന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നീട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
അമീബിക് മസ്തിഷ്കജ്വരം നാല് കേസുകളും, ബ്രൂസെല്ലോസിസ്, മീലിയോഡോസിസ് എന്നിവ ഓരോ കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും പേവിഷബാധ പ്രതിരോധത്തിനുള്ള സിറം ലഭ്യമാണെന്നു ഡെപ്യൂട്ടി ഡി.എം.ഒ യോഗത്തിൽ അറിയിച്ചു.
മഞ്ഞപ്പിത്ത രോഗം ബാധിച്ചവർ ഒറ്റപ്പെട്ട് കഴിയാതെയിരിക്കുന്നത് (ഐസോലേഷൻ) രോഗം മറ്റുള്ളവരിലേക്ക് പടരാൻ കാരണമാകുന്നുണ്ടെന്നു സമിതി വിലയിരുത്തി.
ഇതുതടയാൻ പൊതുജനങ്ങൾക്കിടയിലും രോഗം ചികിത്സിക്കുന്നവർക്കിടയിലും ബോധവത്കരണം ശക്തമാക്കേണ്ടതുണ്ടെന്നും വിലയിരുത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ആഗ്നസ്, പാലക്കാട് ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ബി.ശ്രീറാം, ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കവിത, വിവിധ വകുപ്പുമേധാവികൾ, സംഘടനാ പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
District News
തൃശൂർ: കേരളപ്പിറവിദിനത്തിൽ മലയാളകവിതകൾക്കു മോഹിനിയാട്ട ആവിഷ്കാരവുമായി സൂര്യകാന്തി സംഗീതനൃത്തസഭയുടെ മോഹിനിയാട്ട രംഗവേദിയായ സപര്യ.
"കാവ്യാനുഭൂതി'യെന്ന പേരിൽ നാളെ വൈകീട്ട് അഞ്ചിനു റീജണൽ തിയറ്ററിലാണ് പരിപാടി. കവി കെ. സച്ചിദാനന്ദന്റെ "മീര പാടുന്നു', സുഗതകുമാരിയുടെ "കൃഷ്ണ നീ എന്നെ അറിയില്ല', ജി. ശങ്കരക്കുറുപ്പിന്റെ 'സുര്യകാന്തി' കവിതകൾക്കു യഥാക്രമം കലാമണ്ഡലം ഡോ. നിഖില വിനോദ്, മഹാലക്ഷ്മി അനൂപ്, മീര ശ്രീനാരായണൻ എന്നിവരും ഇടശേരിയുടെ "പൂതപ്പാട്ട്' അവതരണത്തിൽ കാവ്യദീപക്, അരുണിമ പ്രമോദ്, കലാമണ്ഡലം റിയ രാജ്, നന്ദന ബി.പണിക്കർ, അഞ്ജലി വി. കൃഷ്ണ, അപൂർവ, ഹരിനന്ദ, ഗൗരിനായർ, നന്ദിത സരേഷ് എന്നിവരും രംഗത്തെത്തും. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം അക്ഷര ബിജീഷ്, കലാമണ്ഡലം നിഖില വിനോദ് എന്നിവരാണു കവിതകൾ ചിട്ടപ്പെടുത്തിയത്.
സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ സാംസ്കാരികസമ്മേളനം ഉദ്ഘാടനം നിർവഹിക്കും. കരിവെള്ളൂർ മുരളി അധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്ണൻ വിശിഷ്ടാതിഥിയാകും. ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ഫാ. തോമസ് ചക്കാലമറ്റത്ത്, പ്രഫ. ജോർജ് എസ്. പോൾ, ദീപ നിശാന്ത് എന്നിവർ പ്രസംഗിക്കും.പത്രസമ്മേളനത്തിൽ കലാമണ്ഡലം അക്ഷര ബിജീഷ്, ബിജീഷ് കൃഷ്ണ, സുധീർ തിലക്, ജി. ദീപ എന്നിവർ പങ്കെടുത്തു.
District News
വടക്കഞ്ചേരി: സ്വകാര്യ മേഖലയിൽ ഫാർമസിസ്റ്റുകൾക്ക് ക്ഷേമപദ്ധതി ഏർപ്പെടുത്തണമെന്നും സെക്്ഷൻ- 42 നടപ്പിലാക്കണമെന്നും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ വടക്കഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി വി. മണി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കെ.ആർ. സരിത അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ഫാർമസി കൗൺസിൽ മെംബർ കെ.പി. സണ്ണി മുഖ്യാതിഥിയായിരുന്നു. ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണ ക്യാമ്പ് എസ്ഐ ഷാജു ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുഭാഷ് നവായത്ത്, ഏരിയ സെക്രട്ടറി ഗഫറുദ്ദീൻ, ട്രഷറർ ശബരീഗിരീശൻ മറ്റു ഭാരവാഹികളായ സി. പി. ജയശങ്കർ, പി.ജെ. ജെയിംസ്, ചന്ദ്രൻ, ടി.വി. അന്നമ്മ പ്രസംഗിച്ചു.
District News
കൊല്ലങ്കോട്: സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായ പരാതിയിൽ കൊല്ലങ്കോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. സമർഥമായി ഓടിരക്ഷപ്പെട്ട വിദ്യാർഥിനി അറിയിച്ചതിനിടെ തുടർന്ന് യുവാക്കൾക്കായി തെരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കൊല്ലങ്കോട് പോലീസ് സംഭസ്ഥലത്തെത്തി സമീപവീടുകളിലെ സിസി ടിവി പരിശോധിച്ചതിൽ വണ്ടി നമ്പർ കണ്ടെത്തിയിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിദ്യാർഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
District News
മണ്ണാർക്കാട്: ഉപജില്ല സ്കൂൾ കലോത്സവം നവംബർ 1,3,4,5 തിയതികളിൽ കെടിഎം ഹൈസ്കൂളിലും ജിഎംയുപി സ്കൂളിലും എഎൽപി സ്കൂളിലുമായി നടക്കും. ഉറുദു കലോത്സവവും ഇതോടൊന്നിച്ചു നടക്കും. തമിഴ് കലോത്സവത്തിന് വേദിയാകുന്നത് അട്ടപ്പാടി മട്ടത്തുകാട് ഗവ. ഹൈസ്കൂളാണ്.
നവംബർ ഒന്ന് രാവിലെ 9 ന് മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം 3 ന് രാവിലെ 9.30 ന് പ്രധാനവേദിയിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിക്കും. സമാപനസമ്മേളനം 5 ന് വൈകുന്നേരം നാലിന് മുൻസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ മണ്ണാർക്കാട് നടക്കുന്ന കലോത്സവത്തിൽ 125 സ്കൂളുകളിൽ നിന്നായി 5348 പേർ 351 ഇനങ്ങളിലായി മത്സരിക്കും.
District News
ചിറ്റൂർ: ജലസേചന കനാലുകൾ ശുചീകരണം നടത്തുന്നതിനാൽ കർഷകർ കുഴൽകിണറുകളിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് നടീൽ പണികൾ തുടങ്ങി. കുളത്തിലെ വെള്ളത്തിലും മഴയിൽ കിട്ടുന്ന വെള്ളം കൊണ്ടും ട്രാക്ടറിൽ ഉഴുത് മറിച്ച് നിരപ്പാക്കി ഒരു മാസം മുമ്പ് തയ്യാറാക്കിയ ഞാറ്റടിയിൽ നിന്നുള്ള ഞാറുപറിച്ച് നടീൽ പണികളാണ് നടത്തുന്നത്.
സിആർ ഇനത്തിൽപെട്ട മൂപ്പ് കൂടിയ വിത്താണ് കൃഷിയിറക്കുന്നത്. ഞാറിൽ ഒരു മാസം മൂപ്പ് കഴിഞ്ഞാൽ പിന്നീടുള്ള നാല് മാസത്തിനുള്ളിൽ കൊയ്ത്ത് പൂർത്തിയാക്കാൻ കഴിയും. ആദ്യം നടീൽ പണികൾ നടത്തുന്നതുകൊണ്ട് നാട്ടുകാരായ തൊഴിലാളികളെ കൃഷിപ്പണിക്കു ലഭിക്കുന്നുണ്ട്. ആദ്യം കൊയ്ത്ത് നടത്തുന്നവർക്ക് വൈക്കോലിന് മുന്തിയ വില ലഭിക്കും. കൂടാതെ സപ്ലേകോവിന് കൊടുക്കുന്ന നെല്ലിന് ആദ്യ ഗഡുവിൽ നിന്ന് പണം ലഭിക്കുകയും ചെയ്യും. മാർച്ച് ആദ്യആഴ്ച തന്നെ കൊയ്ത്ത് പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടപ്പള്ളം കർഷകർ.
District News
പാലക്കാട്: കേരള കോണ്‍ഗ്രസ്-എം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേർന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കുശലകുമാർ യോഗം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം കോർ കമ്മിറ്റി രൂപീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എൽ. കൃഷ്ണമോഹൻ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പ്ലാക്കൽ സ്വാഗതം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി കെ. എം. ഉണ്ണികൃഷ്ണൻ, ആർ. പന്പാവാസൻ, ജില്ലാ ട്രഷറർ മധു ദണ്ഡപാണി, കെടിയുസി-എം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. സുരേഷ്, സുന്ദരൻ കാക്കത്തറ, രാജേന്ദ്രൻ കല്ലേപ്പുള്ളി, ബിജു പുഴക്കൽ പ്രസംഗിച്ചു.
District News
അലനല്ലൂർ: സംസ്ഥാന കുടുംബശ്രീ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തണൽ എന്ന പേരിൽ സ്കൂൾ കിയോസ്ക് ആരംഭിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ ലഘുഭക്ഷണം, ചായ, ശീതള പാനീയങ്ങൾ, ജ്യൂസ്, മിഠായി, നോട്ടുബുക്ക്, പേന, മറ്റ് സ്റ്റേഷനറി വസ്തുക്കൾ എന്നിവ മിതമായ നിരക്കിൽ ലഭിക്കും.
സ്കൂളിൽ നടന്ന ചടങ്ങിൽ കിയോസ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബിനുമോൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ മുഖ്യപ്രഭാഷണം നടത്തി.
District News
പാലക്കാട്: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ഉപജില്ല എഇഒ രമേശ് പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഭാരതമാതാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനക്കൽ സിഎംഐ സ്വാഗതം പറഞ്ഞു.
ജനാർദനൻ പുതുശേരി മുഖ്യാഥിതിയായി. മരുതറോഡ് പഞ്ചായത്തംഗം എ. അബുതാഹിർ, അധ്യാപക സംഘടനാ നേതാക്കളായ എ.ജെ. ശ്രീനി, സി.കെ. പ്രീത, എം. കൃഷ്ണദാസ്, ലിന്റോ എം. വേങ്ങശേരി, ടി.കെ. അബ്ദുൾ ഷുക്കൂർ, എം.കെ. മുബാറക്, പിടിഎ പ്രസിഡന്റ് എച്ച്. ഷരീഫ്, കെ.സി.ശുഭശ്രീ എന്നിവർ പ്രസംഗിച്ചു.
District News
അടിയന്തര സഹായവും പുനരധിവാസവും ആവശ്യപ്പെട്ട് കുടുംബങ്ങള്‍
അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് അടിമാലി ലക്ഷംവീട് പ്രദേശത്തുനിന്നു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ള കുടുംബങ്ങള്‍ ദുരിതത്തിൽ. തങ്ങളുടെ പുനരധിവാസം സാധ്യമാക്കണമെന്ന് ക്യാന്പിൽ കഴിയുന്നവർ ആവശ്യപ്പെട്ടു.
മരിച്ചയാളുടെ കുടുംബത്തിനുള്‍പ്പെടെ അടിയന്തര സഹായം എത്തിക്കുന്നതും വൈകുകയാണ്. മണ്ണിടിച്ചില്‍സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തമുണ്ടായ ഭാഗത്ത് താമസിക്കുക സാധ്യമല്ലെന്നും കുടുംബങ്ങള്‍ പറയുന്നു.
മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായിട്ട് ആറു ദിവസങ്ങള്‍ പിന്നിടുകയാണ്. എട്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആകെ അമ്പതോളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റോഡിന് മുകള്‍ ഭാഗത്ത് ഇനിയും ഇടിയാന്‍ സാധ്യയുള്ള മണ്ണുള്ളതും ഇവിടെ വിള്ളല്‍ രൂപം കൊണ്ടിട്ടുള്ളതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വീണ്ടും മലയിടിഞ്ഞാല്‍ വലിയ ദുരന്തം സംഭവിക്കും. ഇക്കാരണത്താലാണ് നാല്പ്പതിനടുത്ത കുടുംബങ്ങല്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ കഴിയുന്നത്.
സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് ദേശീയപാത അഥോററ്റിയുടെ ഇടപെടല്‍ കൂടി ഉണ്ടാകണം. കുട്ടികളും പ്രായമായവരുമൊക്കെ ദുരിതബാധിതരില്‍ ഉണ്ടെന്നിരിക്കെ അധികനാൾ ദുരിതാശ്വാസ ക്യാമ്പില്‍ തുടരാനാകില്ലെന്നും കുടുംബങ്ങള്‍ പറയുന്നു.
അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച
അടിമാലി: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയപാത - 85ല്‍ അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച്ചയാകുന്നു. കഴിഞ്ഞ വെള്ളയാഴ്ച്ച രാത്രിയലാണ് ലക്ഷം വീട് ഭാഗത്ത് ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ശനിയാഴ്ച്ച രാത്രിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചത്. ഇടിഞ്ഞെത്തിയ മണ്ണ് ദേശീയപാതയില്‍ തന്നെ കൂടിക്കിടക്കുകയാണ്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.
കൂമ്പന്‍പാറയില്‍നിന്നും അടിമാലി ടൗണില്‍ സെൻട്രൽ ജംഗ്ഷന് ഭാഗത്തുനിന്നുമാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുന്നത്. ഇടവഴികളിലൂടെയാണ് നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. പുനരധിവാസ കാര്യങ്ങളില്‍ തീരുമാനമാകാതെ ഇടിഞ്ഞെത്തിയ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
കഴിഞ്ഞ ദിവസം മണ്ണ് നീക്കാന്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ജോലികള്‍ നടത്തിയില്ല.
ഇടുങ്ങിയതും കയറ്റവും വളവും നിറഞ്ഞതുമായ വഴികളിലൂടെയാണ് ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുള്ളത്. നിരന്തരം വലിയ വാഹനങ്ങള്‍ ഓടിയാല്‍ ഇടവഴികള്‍ വേഗത്തില്‍ തകരാനും സാധ്യത ഉണ്ട്. ബസടക്കം വലിയ വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് ചെറുവഴികളിലൂടെ കടന്നു പോകുന്നത്.
ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതി റിപ്പോര്‍ട്ട്
അടിമാലി: ദേശീയപാതയോരത്ത് മണ്ണിടിച്ചിലുണ്ടായ അടിമാലി ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട്.
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ ശേഷം പ്രദേശത്തിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമതിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ചിട്ടുള്ളത്.
അപകടസാധ്യതയുള്ള സ്ഥലത്തെ റെഡ് സോണായിട്ടാണ് കണക്കാക്കുന്നത്. മണ്ണിടിച്ചിലുണ്ടായി നാശനഷ്ടങ്ങളുണ്ടായ ഭാഗമാണ് ഇത്.
ഇവിടെ 24 കുടുംബങ്ങളാണ് തമസിച്ചിരുന്നത്. ഇതിന് അപ്പുറമുള്ള ഉയര്‍ന്ന പ്രദേശത്തെ അപകടസാധ്യത കുറഞ്ഞ ഓറഞ്ച് സേണായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ 25 കുടുംബങ്ങളുമുണ്ട്. റെഡ് സോണായി കണ്ടെത്തിയ ഭാഗത്തേക്ക് കുടുംബങ്ങള്‍ക്ക് തത്കാലം തിരികെവരാന്‍ കഴിയില്ല.
ഓറഞ്ച് സോണായി കണ്ടെത്തിയിട്ടുള്ള ഭാഗത്തെ വീടുകളിലേക്ക് കുടുംബങ്ങളെ തിരികെ അയയ്ക്കാമെന്ന് ദേവികുളം സബ്കളക്ടര്‍ വില്ലേജ് അധികൃതര്‍ക്കും പഞ്ചായത്തിനും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ക്യാമ്പുകളില്‍നിന്ന് ഈ കുടുംബങ്ങള്‍ വീടുകളിലേക്ക് തിരികെ പോയിട്ടില്ല. ഇടിഞ്ഞ ഭാഗത്തോട് ചേര്‍ന്ന് വീണ്ടും ഇടിയാന്‍ തക്കരീതിയില്‍ മണ്ണ് അവശേഷിക്കുന്നതും പ്രദേശത്ത് വിള്ളല്‍ രൂപം കൊണ്ടിട്ടുള്ളതുമാണ് കുടുംബങ്ങളുടെ ആശങ്കയ്ക്ക് കാരണം. ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുനരധിവാസം ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണിസമരം
അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങള്‍ പട്ടിണി സമരത്തിൽ. ദുരന്തം നടന്ന് ആറു ദിവസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബങ്ങള്‍ ഇന്നലെ രാവിലെ പട്ടിണിസമരം പ്രഖ്യാപിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കുടുംബങ്ങള്‍ പട്ടിണിസമരം പ്രഖ്യാപിച്ചതോടെ ജില്ലാ കളക്ടര്‍ ഗ്രാമപഞ്ചായത്തധികൃതരുമായി ബന്ധപ്പെട്ടു. ഓണ്‍ലൈനിലൂടെ കുടുംബങ്ങളുമായും ഗ്രാമപഞ്ചായത്തധികൃതരുമായും കളക്ടര്‍ ആശയ വിനിമയം നടത്തി.
ആശങ്കകള്‍ പരിഹരിക്കാമെന്ന കളക്ടറുടെ അറിയിപ്പിന്മേല് കുടുംബങ്ങള്‍ താത്്കാലികമായി പട്ടിണിസമരം അവസാനിപ്പിച്ചു. പ്രദേശത്തെ മണ്ണിടിച്ചില്‍ ഭീഷണിമൂലം മാറ്റിപ്പാർപ്പിച്ചിട്ടുള്ള കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
പ്രശ്നങ്ങൾക്ക്പരിഹാരം കാണും:എം.എം. മണി എംഎല്‍എ
അടിമാലി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്ന് എം.എം. മണി എംഎൽഎ അറിയിച്ചു.
അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലും മണ്ണിടിച്ചില്‍ മേഖലയിലും സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉച്ചയ്ക്കു ശേഷമാണ് എംഎൽഎ അടിമാലിയിലെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പിലെത്തിയത്.
ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രിമാരുടെ ശ്രദ്ധയില്‍ കുടുംബങ്ങളുടെ ആകുലതകള്‍ അറിയിക്കുമെന്നും എംഎല്‍എ അറിയിച്ചു. മണ്ണിടിച്ചില്‍ മേഖലയിലും എംഎല്‍എല്‍എ സന്ദർശനം നടത്തി.
District News
രാജാക്കാട്: രാജകുമാരിക്കു സമീപം ഇടമറ്റത്ത് ബന്ധുക്കൾ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം ഏനാനല്ലൂർ മലേക്കുടി റോയിയുടെ മകൻ ആന്റു (27) വാണു മരിച്ചത്.
പരിക്കേറ്റ ബന്ധുക്കളായ ജെയ്സണ്‍, ജോമോന് മാത്യു, ജോസഫ്, ജോര്‍ജ് ജോസഫ്, ഷാജി എം. കുര്യൻ എന്നിവരെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. പണിക്കൻകുടിയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം മൂന്നാർ സന്ദർശിക്കാൻ പോകവെ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
രാജകുമാരി ഇടമറ്റം ആശ്രമത്തിനു സമീപത്ത് വാഹനത്തിന്റെ നിയന്ത്രണംവിട്ട് സമീപത്തുള്ള പ്ലാവിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായി തകർന്നു. രാജാക്കാട് സിഐ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആന്റുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരിച്ച ആന്റു ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് യുകെയ്ക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. അമ്മ: റെയ്ച്ചൽ ജോസഫ് മേലുകാവ് പനച്ചിക്കാട്ട് കുടുംബാംഗം. സഹോദരങ്ങൾ: ജോപ്പൻ (നഴ്സ്, ന്യൂസിലാൻഡ്), ലാറ ട്രിസ റോയി (നഴ്സിംഗ് വിദ്യാർഥിനി).
District News
തൊടുപുഴ: മൂലമറ്റത്തെ അഞ്ച്, ആറ് നന്പർ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകൾ മാറ്റിസ്ഥാപിക്കുന്നതിനായാണ് അടുത്തമാസം 11 മുതൽ ഡിസംബർ 10 വരെ ഭൂഗർഭ വൈദ്യുതി നിലയം അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജനറേറ്ററുകളിലെ സീലുകൾ ശരിയായി പ്രവർത്തിക്കാത്തതു മൂലം സ്ഫെറിക്കൽ വാൽവിൽനിന്നു പരിധിയിലധികമുള്ള വെള്ളത്തിന്റെ ചോർച്ച കണ്ടെത്തിയിരുന്നു. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ ഡൗണ്‍സ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ സുരക്ഷിതമായി നടത്താൻ കഴിയാത്ത സ്ഥിതിവരും. ഈ സാഹചര്യത്തിലാണ് ഭൂഗർഭ വൈദ്യുതിനിലയം പൂർണമായും അടച്ച് അറ്റകുറ്റപ്പണി നടത്താൻ ബോർഡ് തീരുമാനിച്ചത്.
മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താതിരിക്കുന്നത് നിലയത്തിന്റെ സുരക്ഷയെതന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 4, 5, 6 നന്പർ ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന ബട്ടർഫ്ളൈ വാൽവിന്റെ രണ്ടാം നന്പറിൽ കൂടുതൽ ചോർച്ച കണ്ടെത്തിയിട്ടുമുണ്ട്. ഇതിനാൽ അറ്റകുറ്റപ്പണിക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണമായി ഡ്രെയിൻ ചെയ്യുകയും വേണം.
എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തനിലയിൽ കാലവർഷ സമയത്ത് ഇവിടെ ഉത്പാദനം പരമാവധി വർധിപ്പിക്കുകയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വൈദ്യുതി നൽകുകയും ചെയ്തിരുന്നു. നവംബർ. ഡിസംബർ മാസങ്ങളിൽ ഇതിനു പകരം വൈദ്യുതി ലഭ്യമാക്കാനുള്ള മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ അധിക സാന്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗണ്‍ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് ബോർഡധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിൽ ജനറേറ്ററുകളിലെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുകയും തുറന്നുവിടേണ്ടതായും വരുമായിരുന്നു. വേനലിൽ മൂവാറ്റുപുഴയാറിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള കുടിവെള്ളവിതരണവും ജലസേചന സൗകര്യം മുൻനിർത്തിയും കാലവർഷം തിമിർത്തുപെയ്യുന്നതും മൂലമാണ് അറ്റകുറ്റപണി നീട്ടിവച്ചത്.
മൂലമറ്റം വൈദ്യുതി നിലയത്തിൽ 130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണുള്ളത്.
പെൻസ്റ്റോക്കിലൂടെ ടർബൈനിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പവർഹൗസിൽ മെയിൻ ഇൻലെറ്റ് വാൽവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പവർഹൗസിൽ 1600 മില്ലിമീറ്റർ വ്യാസമുള്ള സ്ഫെറിക്കൽ വാൽവുകളാണ് മെയിൻ ഇൻലെറ്റ് വാൽവുകളായി ഉപയോഗിച്ചിട്ടുള്ളത്.
ഈ വാൽവുകളിൽ സർവീസ് ഡൗണ്‍സ്ട്രീം സീലും മെയിന്റനൻസ് അപ്സ്ട്രീം സീലുകളുമാണുള്ളത്. ജനറേറ്ററുകൾ നിർത്തിവയ്ക്കുന്നതിനു ഡൗണ്‍സ്ട്രീം സീൽ സ്വയം പ്രവർത്തിച്ച് ടർബൈനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയും.
ഡൗണ്‍സ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അപ്പ്സ്ട്രീം സീൽ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ തയാറാക്കിയിരിക്കുന്ന അറ്റകുറ്റപ്പണികൾ ഏറെ പ്രാധാന്യമുള്ളതാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
District News
ഉടുന്പന്നൂർ പഞ്ചായത്ത്
കാർഷിക മേഖലയ്ക്കു പുറമേ വനമേഖലയും സെറ്റിൽമെന്റ് പ്രദേശങ്ങളും ഉൾപ്പെടുന്ന പഞ്ചായത്താണ് ഉടുന്പന്നൂർ. വന്യമൃഗശല്യവും പ്രകൃതിക്ഷോഭങ്ങളും പലപ്പോഴും ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എൽഡിഎഫാണ് പഞ്ചായത്ത് ഭരണം കൈയാളുന്നത്. 16 വാർഡുകളുള്ള പഞ്ചായത്തിൽ സിപിഎം - 9, സിപിഐ - 2, കേരള കോണ്‍ഗ്രസ് - എം - 1, കോണ്‍ഗ്രസ് - 2 കേരളകോണ്‍ഗ്രസ് -1 എന്നിങ്ങനെയാണ് കക്ഷി നില. ഇത്തവണ ഒരു വാർഡുകൂടി വർധിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
• മികച്ച പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം, മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പ്രത്യേക പുരസ്കാരം ഉൾപ്പെടെ 8 അവാർഡുകൾ നേടി
• ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ
• കെഎസ്ആർടിസിയുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കി.
• കുടുംബാരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് പുതിയ ലാബോറട്ടറി കെട്ടിടം നിർമിച്ചു.
• സിഎംഡിആർഎഫ് മാതൃകയിൽ ദുരിതാശ്വാസനിധി രൂപീകരിച്ച് അർഹതയുള്ളവർക്ക് 10000 രൂപ വരെ അടിയന്തര ധനസഹായം.
• കാർഷികമേഖലയിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് പച്ചക്കറി കൃഷിയും പുഷ്പകൃഷിയും നടപ്പാക്കി.
• ചെറുതേൻ ബ്രാന്‍ഡ് ചെയ്ത് ഉടുന്പന്നൂർ ഹണി എന്ന പേരിൽ വിപണിയിൽ എത്തിച്ചു.
• മികവ് എന്ന പേരിൽ മനഃശാസ്ത്ര വിദ്യാഭ്യാസ പഠനസഹായ പദ്ധതിയോടൊപ്പം എൽഎസ്എസ് സ്കോളർഷിപ്പിനും കരകൗശല പ്രവർത്തനങ്ങൾക്കും കായികപരിശീലനത്തിനും പ്രത്യേക അധ്യാപകരെ നിയമിച്ച് പരിശീലനം നൽകിവരുന്നു.
• അങ്കണവാടി കുട്ടികൾക്കായി പൂന്പാറ്റ എന്ന പേരിലും ഭിന്നശേഷിക്കാർക്കായി വർണോത്സവം എന്ന പേരിലും പ്രത്യേക പദ്ധതികൾ.
• വയോജനങ്ങൾക്കായി ഉല്ലാസക്കൂട് എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രത്യേക വികസന രേഖ തയാറാക്കി.
• വനിതകൾക്കായി അവൾക്കൊപ്പം എന്ന പേരിൽ 51 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജ്.
തൊഴിലുറപ്പ് പദ്ധതിക്കായി പുതിയ ഓഫീസ് മന്ദിരം, ഉപ്പുകുന്നിൽ പുതിയ മൃഗാശുപത്രി എന്നിവ നിർമിച്ചു.
കോട്ടങ്ങൾ
• ഉടുന്പന്നൂരിലെ നൂറോളം കടമുറികൾക്ക് കെട്ടിട നന്പർ നൽകുമെന്ന വാഗ്ദാനം നടപ്പായില്ല.
കെട്ടിട നന്പർ ഇല്ലാത്തതിനാൽ വ്യാപാരികൾക്ക് ലൈസൻസ് എടുക്കാനോ ബാങ്ക് വായ്പ എടുക്കുവാനോ കഴിയുന്നില്ല.
• പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുകയാണ്.
• കളിക്കളനിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞില്ല.
• ലൈഫ് മിഷൻ പദ്ധതിയിൽ 100ൽ താഴെ വീടുകൾ ആണ് അനുവദിച്ചത്.
• ബഡ്സ് സ്കൂൾ പ്രവർത്തനം തുടങ്ങാതെ കെട്ടിടം കാടുകയറി കിടക്കുന്നു.
•ഉടുന്പന്നൂർ ടൗണിൽ ആശുപത്രി, ടാക്സി സ്റ്റാൻഡ്, പൊതുശ്മശാനം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല.
• തൊഴിലുറപ്പ് പദ്ധതിയിലും ഹരിത കർമസേന കണ്‍സോർഷ്യത്തിലും തിരിമറി നടത്തി.
• ജനകീയ ഹോട്ടൽ സബ്സിഡി നൽകാത്തതിനാൽ അടച്ചുപൂട്ടി.
District News
തൊടുപുഴ: മുത്തച്ഛന്റെ ക്രൂരതയിൽ വെന്തുമരിച്ച കുഞ്ഞുങ്ങൾക്ക് നീതി ലഭിച്ചെന്നും തന്റെ കടമ നിറവേറ്റിയെന്നും മുഖ്യ സാക്ഷിയും കൊല്ലപ്പെട്ട ഫൈസലിന്റെ അയൽവാസിയുമായ കല്ലുറുന്പിൽ രാഹുൽ രാജ്.
രാഹുൽ വിധി കേൾക്കുന്നതിനായി മുട്ടം കോടതിയിൽ എത്തിയിരുന്നു. തീ ആളിപ്പടർന്ന വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത് രാഹുലായിരുന്നു. മുറിക്കുള്ളിൽ തീ ആളിപ്പടർന്നതിനെ തുടർന്ന് നാലുപേർക്കും മുറിയിൽനിന്ന് രക്ഷപെടാൻ മാർമില്ലാതെ വന്നു. ഈ സമയം ഇളയ കുട്ടി സമീപം താമസിക്കുന്ന രാഹുലിനെ ഫോണിൽ വിളിക്കുകയായിരുന്നു.
വീട്ടിലേക്ക് പാഞ്ഞെത്തിയ രാഹുൽ കിടപ്പുമുറിയുടെ മുകളിൽനിന്നു പുക ഉയരുന്നത് കണ്ട് മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ചു. നോക്കുന്പോൾ കിടപ്പ് മുറിയിലേയ്ക്ക് വീണ്ടും പെട്രോൾ ഒഴിക്കുന്നതിനായി നിൽക്കുന്ന ഹമീദിനെ കണ്ടു. തള്ളി മാറ്റി മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹമീദ് കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പികൾ കൂടി തീ കത്തിക്കൊണ്ടിരുന്ന വാതിലിന് വിടവിലൂടെ വീണ്ടും മുറിയിലേയ്ക്ക് എറിയുകയായിരുന്നു.
തീ ആളിപ്പടർന്നതോടെ തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും രാഹുൽ ഓർക്കുന്നു. കുട്ടികളെയടക്കം നാലു പേരെ കൊന്നയാൾക്ക് ഈ ശിക്ഷ തന്നെയാണ് കൊടുക്കേണ്ടത്. വിധി സമൂഹത്തിന് നൽകുന്ന സന്ദേശം വലുതാണെന്നും ഇത്തരം കൊലപാതകം നടത്തുന്നവർക്ക് ഇത് പാഠമാകണമെന്നും രാഹുൽ പറഞ്ഞു.
പ്രോസിക്യൂഷന് അഭിനന്ദനം
തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. ക്രൂര കൊലപാതകം നടത്തിയ പ്രതിയുടെ പ്രായം ഇളവായി പരിഗണിക്കാൻ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
മറ്റ് സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുന്പോൾ ഇതൊരു നിഷ്ഠുര കൊലപാതകമാണെന്ന് തെളിയിക്കാനായെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. ദൃക്സാക്ഷിയും അയൽവാസിയുമായ രാഹുൽ രാജിന്റെ മൊഴി ഏറ്റവും നിർണായകമായി. മരിച്ച ഇളയകുട്ടി ഫോണ്‍ ചെയ്താണു വിവരം പറഞ്ഞതും രാഹുൽ അവിടെയെത്തുന്നതും. സംഭവശേഷം പ്രതി നടത്തിയ ഫോണ്‍ കോളുകൾ അയാളുടെ ഫോണിൽ തന്നെ റിക്കാർഡായിരുന്നു. അതിന്റെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
പ്രതിയുടെ ശരീരത്തിലെ പൊള്ളലുകളും പ്രധാന തെളിവായി. സംഭവത്തിന് രണ്ടുദിവസം മുന്‍പു പ്രതിയുടെ സാധനസാമഗ്രികളും 2,20,000 രൂപയും 50,000 രൂപയുടെ ചെക്ക് അടക്കമുള്ള കുറച്ച് രേഖകളും ജ്യേഷ്ഠന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു . കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്നതായിരുന്നു ഇത്. വിചാരണ വേളയിൽ 2,20,000 രൂപ തന്റെ സ്വന്തമാണെന്ന് ഹർജിയിലൂടെ ആവശ്യപ്പെട്ട് പ്രതി തിരികെ വാങ്ങിയിരുന്നു.
വിധിയിൽ സന്തോഷം: അന്വേഷണ ഉദ്യോഗസ്ഥൻ
തൊടുപുഴ: വിധിയിൽ സന്തോഷമുണ്ടെന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴ ഡിവൈഎസ്പിയുമായിരുന്ന എ.ജി.ലാൽ പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
പക്ഷേ അതുണ്ടായില്ല, പ്രതി അർഹിക്കുന്ന ശിക്ഷതന്നെയാണ് ലഭിച്ചത്. ക്രൂരമായ നാലു കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. പ്രോസിക്യൂട്ടർ കേസ് നല്ല രീതിയിൽ അവതരിപ്പിച്ചു. എല്ലാരീതിയിലുമുള്ള തെളിവുകൾ പോലീസിന് ശേഖരിക്കാൻ സാധിച്ചു. പ്രതിയുടെ ശരീരത്തിൽ പൊള്ളലും വസ്ത്രങ്ങളിലും ശരീരത്തും പെട്രോളിന്റെ അംശവുമുണ്ടായിരുന്നു. മുറിയിൽനിന്നും പെട്രോളിന്റെ അംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതോടെ കുറ്റം സമർഥിക്കാൻ സാധിച്ചു.
കൊല നടത്തണമെന്ന ഉദ്ദേശ്യം നേരത്തെതന്നെ പ്രതിക്കുണ്ടായിരുന്നു. അതിനാലാണ് സ്വന്തം സാധനങ്ങൾ മാറ്റിയത്. ഒരുമാസം മുന്‍പ് മകനെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ പരാതിയും രേഖയായി ഹാജരാക്കിയിരുന്നു. കൃത്യം കണ്ട രാഹുൽ ഉൾപ്പെടെ അയൽവാസികളും ബന്ധുക്കളും കൃത്യമായി മൊഴി നൽകി. കേസിൽ സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിച്ച വിധി:സീബയുടെ സഹോദരൻ
തൊടുപുഴ: വിധി പ്രതീക്ഷിച്ചിരുന്നതായി കൊല്ലപ്പെട്ട സീബയുടെ സഹോദരൻ സി.എ. സൈജു പറഞ്ഞു. ക്രൂര കൊലപാതകം നടത്തിയ ഹമീദിന് വധശിക്ഷ വധിച്ചതിൽ നീതിന്യായ വ്യവസ്ഥയോട് കടപ്പെട്ടിരിക്കുന്നു.
സൈജുവിന്റെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട സീബ. മങ്കുഴിയിൽ താമസിച്ചിരുന്ന സൈജുവിന്റെ മക്കളും കൊല്ലപ്പെട്ട സീബയുടെ മക്കളും ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവരുടെ വിയോഗത്തിൽ നിന്ന് തനിക്കും തന്റെ മക്കൾക്കും ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ല.
കൊലപാതക വിവരം അറിഞ്ഞ് മനസുനൊന്താണ് ഒരു വർഷം തികയും മുൻപ് ഉപ്പയും തങ്ങളെ വിട്ടുപോയത്. സീബയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു പുതിയ വീട്ടിലേയ്ക്ക് മാറി താമസിക്കുക എന്നത്.
അതിനുപോലും അനുവദിക്കാതെയാണ് അയാൾ കൊടും ക്രൂരത ചെയ്തത്. സീബയുടെ പേരിലുള്ള പുതിയ വീട്ടിൽ ഇപ്പോൾ സൈജുവും കുടുംബവുമാണ് താമസിക്കുന്നത്.
പിതാവ് പുറത്തിറങ്ങരുത്: മൂത്ത മകൻ ഷാജി
തൊടുപുഴ: അയാൾ പുറത്തിറങ്ങരുതെന്ന് ഹമീദിന്റെ മൂത്തമകൻ ഷാജി പറഞ്ഞു. നാടുവിട്ട് പോയി 25 വർഷത്തിന് ശേഷം കണ്ടെത്തി കൊണ്ടുവന്നത് ഞാനാണ്. ഒരുതെറ്റും ചെയ്യാത്തവരെയാണ് ചുട്ടുകൊന്നത്. തന്നെയും കൊന്നേനെ.
വിധിയിൽ സഹതാപമില്ലെന്നും ഷാജി പറഞ്ഞു. സ്വത്തുക്കൾ മക്കൾക്ക് നൽകിയാണ് ഹമീദ് നാടുവിട്ടത്. ഹൈറേഞ്ചിൽനിന്നു ഷാജിയാണ് തിരികെ നാട്ടിലെത്തിച്ചത്. പിന്നീട് സ്വത്ത് തിരിച്ചെഴുതി നൽകണമെന്നാശ്യപ്പെട്ടാണ് ഷാജിയോടും മുഹമ്മദ് ഫൈസലിനോടും വഴക്കും കേസും തുടങ്ങിയത്.
ഇടുക്കിയിൽ വധശിക്ഷ വിധിച്ചത് അഞ്ചു പേർക്ക്
തൊടുപുഴ: ജില്ലയിൽ വധ ശിക്ഷയ്ക്ക് വിധിച്ചത് ഹമീദ് ഉൾപ്പെടെ അഞ്ചു പേരെ. 2003-ൽ ജ്യേഷ്ഠനെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എഴുമുട്ടം ചീരാങ്കുന്നേൽ ജോഷിയെ (33) അഡീഷനൽ സെഷൻസ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക് കോടതി) വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഉറങ്ങിക്കിടന്ന ചീരാങ്കുന്നേൽ സജി (36), മക്കളായ ലാൽ (നാല്), മീനു (ഒന്നര) എന്നിവരെയാണ് പ്രതി വാക്കത്തികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയത്.
അടിമാലി മുക്കുടത്ത് അമ്മയുൾപ്പെടെ നാലു പേരെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാംമൈൽ കൊന്നക്കൽ ജോമോനെ (26) അഡീഷണൽ സെഷൻസ് ജഡ്ജി കെ.ആർ.ജിനൻ അത്യപൂർവമായ ഇരട്ട വധശിക്ഷയ്ക്കു വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിനു മുൻപു പ്രതി ജീവപര്യന്തം കഠിനതടവും അനുഭവിക്കണമെന്നും വിധിയിലുണ്ടായിരുന്നു. 2006 സെപ്റ്റംബർ രണ്ടിനായിരുന്നു കൊലപാതകം.
മുക്കുടം അഞ്ചാംമൈൽ കൊന്നക്കൽ മേരി (52), മേരിയുടെ പിതാവ് ജോസഫ്(88), അയൽവാസി ഓന്തുപാറയിൽ ദാമോദരൻ (78), ദാമോദരന്റെ മരുമകൾ ശാന്ത (38) എന്നിവരെയാണ് ജോമോൻ കൊലപ്പെടുത്തിയത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ അമ്മയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.
ചുരക്കുളം പുതുവൽതടത്തിൽ രാജേന്ദ്രൻ, പെരുവേലിൽ പറന്പിൽ ജോമോൻ എന്നിവരെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2007 ഡിസംബർ രണ്ടിനായിരുന്നു സംഭവം. രാജേന്ദ്രനെ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ജോമോനെ പിന്നീട് കോടതിയിൽ ഹാജരാക്കിയാണ് ശിക്ഷ വിധിച്ചത്.
ആറു വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയും 92 വർഷം തടവു ശിക്ഷയും വിധിച്ചിരുന്നു.
2021 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. അതിനു ശേഷം ഇന്നലെയാണ് ചീനിക്കുഴി കൂട്ടക്കൊലക്കേസിലെ പ്രതി ഹമീദിന് വധ ശിക്ഷ വിധിക്കുന്നത്.
District News
തൊടുപുഴ: സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാന്പയിന്റെ ജില്ലാതല പ്രഖ്യാപനവും ഓർമത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനവും പള്ളിക്കുന്ന് ഗവ.എൽപി സ്കൂളിൽ നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ജില്ലാതല ഓർമത്തുരുത്തുകളുടെ ഉദ്ഘാടനവും കാന്പയിൻ പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ പദ്ധതി വിശദീകരിച്ചു. ഒരു തൈ നടാം കാന്പയിനിലൂടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 5,63,947 തൈകളാണ് നട്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ഓർമകളുടെ പച്ചത്തുരുത്തുകൾ നാടിന് സമർപ്പിച്ച് അധികാരമൊഴിയുകയെന്ന ലക്ഷ്യത്തോടെയാണ് ഓർമത്തുരുത്തുകൾ സ്ഥാപിക്കുന്നത്.
ഓരോ തദ്ദേശസ്ഥാപനവും അവരുടെ ഭരണസമിതിയുടെ പേരിൽ ഓർമത്തുരുത്ത് സ്ഥാപിച്ചാണ് ഇത് നടപ്പാക്കുന്നത്.ഹരിതകേരളം മിഷന്റെ പച്ചത്തുരുത്തുകളുടെ മാതൃകയിലാകും ഈ ഓർമത്തുരുത്തുകളും. ഒരു സെന്റ് ഭൂമിയിൽ കുറയാത്ത ഈ ഓർമത്തുരുത്തിൽ പ്രസിഡന്റും മറ്റ് അംഗങ്ങളും വൃക്ഷത്തൈകൾ നടും.
ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള തൈകൾ വാങ്ങി ഒത്തുചേർന്നാകും നടുക. ഭരണസമിതി അംഗങ്ങളുടെ പേര്, പച്ചത്തുരുത്തിലെ വൃക്ഷത്തൈകളുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഓർമത്തുരുത്തിന് ഭരണസമിതിയുടെ പേരിൽ ബോർഡും സ്ഥാപിക്കണം.
ഹരിതകേരളം മിഷനാണ് ഇത്തരമൊരു വേറിട്ട ആശയം തദ്ദേശഭരണസ്ഥാപനങ്ങൾക്ക് മുന്നിൽവച്ചത്.
പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം സമഗ്ര വൃക്ഷവത്കരണവുമാണ് ഒരുതൈ നടാം കാന്പയിൻ ലക്ഷ്യമിടുന്നത്.
District News
തൊടുപുഴ: കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫിന് പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ചിക്കാഗോയിൽ സ്വീകരണം നൽകി. കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വിദേശമലയാളികൾ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ നട്ടെല്ലായിരുന്ന കാർഷികമേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രവാസികൾ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കേരളത്തിലെ കാർഷികമേഖലയിൽ പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ചു. മാത്യു തട്ടാമറ്റം, രാജു മാനുങ്കൽ, ബെന്നി കോട്ടപ്പുറം, ബിജു കിഴക്കേക്കുറ്റ്, ഷിബു മുളയാനിക്കുന്നേൽ, ജെയ്ബു കുളങ്ങര, ജോർജ് പണിക്കർ, പ്രവീണ്‍ തോമസ്, സൂസൻ ദാനിയേൽ, ബിനു കൈതക്കത്തൊട്ടിയിൽ, സോയി കുഴിപറന്പിൽ എന്നിവർ പ്രസംഗിച്ചു.
District News
വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഐക്യുഎസിയും റിസർച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെല്ലും സംയുക്തമായി അന്തർദേശീയ കോണ്‍ഫറൻസ് സംഘടിപ്പിച്ചു.
ബംഗളൂരു ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അലോഷ്യസ് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.അയർലൻഡ് സ്ട്രൈക്കർ കന്പനി പ്രോജക്ട് മാനേജർ ഡോ. സുധിൻ തന്പി മുഖ്യപ്രഭാഷണം നടത്തി.
കോളജ് മാനേജർ ഫാ. പോൾ പാറക്കാട്ടേൽ സിഎംഐ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. എബിൻ കല്ലറയ്ക്കൽ സിഎംഐ, ഡോ. ജിൻസ് ജോർജ്, ഡോ. സോണിയ എലിസബത്ത് തോമസ് എന്നിവർ പ്രസംഗിച്ചു.
മെച്ചപ്പെട്ട ലോകത്തിനായി ബിസിനസ്, മാനേജ്മെന്റ് രീതികളിൽ സുസ്ഥിര സംയോജിപ്പിക്കൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. നാലു പാനലുകളിലായി 42 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
District News
അമ്പലപ്പുഴ: കുടുംബവീതമായി ലഭിച്ച സ്ഥലം അമ്മയുടെ ഓര്‍മയ്ക്കായി ഭൂരഹിതര്‍ക്ക് നൽകി പ്രവാസി ദമ്പതികൾ. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം ഗ്രീൻ വില്ലയിൽ കെ.എ. തോമസ് (സോജപ്പന്‍)-ഏലിയാമ്മ ദമ്പതികളാണ് 22 സെന്റ് സ്ഥലം ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ നല്‍കണമെന്ന ആഗ്രഹത്തോടെ ചങ്ങനാശേരി കുന്നന്താനം പഞ്ചായത്തിന് കൈമാറിയത്.
ഏലിയാമ്മയ്ക്ക് കുടുംബവീതമായി മല്ലപ്പള്ളി ചെങ്ങരൂർച്ചിറയില് നല്കിയ ഭൂമിയാണ് മാതാവ് ത്രേസ്യാമ്മയുടെ ഓര്‍മയ്ക്കായി ദമ്പതികള്‍ പഞ്ചായത്തിനു കൈമാറിയത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച നാലു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാവുന്ന തരത്തിലാണ് ഭൂമി തരംതിരിച്ചിരിക്കുന്നത്. വീടുകളിലേക്ക് മറ്റാരുടെയും ആശ്രയമില്ലാതെ കയറാവുന്ന തരത്തില്‍ വഴി നല്‍കിയാണ് ഭൂമി അളന്ന് തിരിച്ചിരിക്കുന്നത്.
തോമസും ഏലിയാമ്മയും കഴിഞ്ഞ 40 വർഷമായി വിയന്നയിലാണ് താമസം. ഓസ്ട്രിയന്‍ പ്രൊവിഷന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് റിട്ട. നഴ്സ് ഏലിയാമ്മ തോമസ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വൈസ് ചെയര്മാന് പദവിക്ക് കെ.എ. തോമസും നിരവധി തവണ അര്‍ഹനായിട്ടുണ്ട്.
തന്റെ കുടുംബവീതം ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ഏലിയാമ്മയുടെ ആഗ്രഹത്തിന് തോമസും മക്കളായ പിങ്കിയും ഡോ. ചിഞ്ചുവും സമ്മതം നൽകുകയായിരുന്നു. ഏലിയാമ്മയും കുടുംബവും വിട്ടുനല്‍കിയ ഭൂമി അര്‍ഹരായ ദളിത് കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ കിടപ്പാടം ഒരുക്കാനുള്ള നീക്കത്തിലാണെന്ന് കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു പറഞ്ഞു.
District News
പച്ച-ചെക്കിടികാട്: ലൂര്‍ദ് മാതാ പള്ളിയുടെ പടിഞ്ഞാറ് തൈപ്പറമ്പില്‍ പാലത്തിന്റെ കൈവരികള്‍ അപകടാവസ്ഥയില്‍. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അമര്‍ജവാന്‍ വാട്ടര്‍ സ്റ്റേഡിയത്തിലേക്കും സമീപ പ്രദേശങ്ങളിലുള്ള പാടശേഖരങ്ങളിലേക്കും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന പാലമാണിത്.
കഴിഞ്ഞദിവസം സ്കൂളിലേക്കു പോയ വിദ്യാര്‍ഥി പാലത്തില്‍നിന്നു വീഴാതെ രക്ഷപ്പെട്ടത് കോലത്തെ സിബിച്ചന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സിബിച്ചന്റെ മൊബൈല്‍ ഫോൺ തോട്ടില്‍ വീഴുകയും ചെയ്തു.
അപകടാവസ്ഥയിലായ പാലത്തിന്റെ കൈവിരികള്‍ ഉടന്‍ നന്നാക്കണമെന്നും ഒരേ സ്ഥലത്ത് മൂന്നു പാലങ്ങള്‍ ഉള്ളതുകൊണ്ട് പാലങ്ങളില്‍ ദിശാബോര്‍ഡ് സ്ഥാപിക്കണമെന്നും നാട്ടുകാരായ സിനു പന്ത്രണ്ടില്‍, സുജിത്ത് മോന്‍സി, സിന്ധു എന്നിവര്‍ ആവ്യപ്പെട്ടു.
District News
മാവേലിക്കര: ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, തെറാപ്പി എന്നിവ മെച്ചപ്പെടുത്തുന്നതിനായി ദുബായില്‍നിന്നുള്ള പതിനൊന്നാം ക്ലാസുകാരന് ആരുഷ് പഞ്ചോലിയുടെ നേതൃത്വത്തില്‍ മാവേലിക്കര ജ്യോതിസ് സ്പെഷല്‍ സ്കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റൈസ് ലാബ് (റോബോട്ടിക്സ് ഫോര്‍ ഇന്‍ക്ലൂസീവ് സ്റ്റെം എഡ്യുക്കേഷന്‍ ലാബ്). തയാറാകുന്നു.
ഇമേഴ്സീവ് ലാബ്, വെര്‍ച്വല്‍ റിയാലിറ്റി തെറാപ്പി സംവിധാനം, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ ഉള്‍പ്പെടുന്ന ലാബുകളുടെ ഉദ്ഘാടനം ബിഷപ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിവഹിച്ചു.
ദുബായ് ജെംസ് മോഡേണ്‍ അക്കാഡമിയിലെ വിദ്യാര്‍ഥിയായ ആരുഷ് പഞ്ചോലി ഗുജറാത്ത് സ്വദേശിയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യുണീക് വേള്‍ഡ് റോബോട്ടിക്സിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി യുണീക് വേള്‍ഡ് റോബോട്ടിക്സില്‍ പരിശീലനം നേടുന്ന ആരുഷ്, പ്രോജക്ടിന്റെ ഭാഗമായി വിവിധ സ്കൂളുകളില്‍ റോബോട്ടിക്സ് ക്ലാസുകള്‍ എടുക്കുന്നതിനിടയിലാണ് ജ്യോതിസ് സ്പെഷല്‍ സ്കൂളിലെത്തുന്നത്.
സ്കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലാക്കിയ ആരുഷ്, ദുബായിലെ വിവിധ സംഘടനകളുമായി സഹകരിച്ചും വീക്കെന്‍ഡ് സെയിലുകള്‍ നടത്തിയുമാണ് 10 ലക്ഷത്തോളം രൂപ സമാഹരിച്ചത്. ഈ തുക ഉപയോഗിച്ച് സ്ഥാപിച്ച ലാബുകളുടെ നിര്‍വഹണവും നടത്തിപ്പും യുണീക് വേള്‍ഡ് റോബോട്ടിക്സാണ് ഏകോപിപ്പിച്ചത്.
റോബോട്ടിക്സിലെ ലോകോത്തര നിലവാരമുള്ള നിരവധി മത്സരങ്ങളിലെ വിജയിയാണ് ഈ യുവപ്രതിഭ. കേരളത്തിലെ പത്തോളം സ്കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കണമെന്നാണ് ആരുഷിന്റെ ആഗ്രഹം.
മാര്‍ത്തോമാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷല്‍ സ്കൂള്‍ ആന്‍ഡ് തെറാപ്പി സെന്റര്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, വൊക്കേഷണല്‍ ട്രെയിനിംഗ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ നല്കുന്നു. സ്കൂളിന്റെ ഡയറക്ടര്‍ ഫാ. വിനോദ് ഈശോയാണ്.
പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ആരുഷ് പഞ്ചോലിയും ചേര്‍ന്ന് നിര്‍വഹിച്ചു. മാവേലിക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നൈനാന് സി. കുറ്റിശേരി, ഡയറക്ടര്‍ ഫാ. വിനോദ് ഈശോ എന്നിവര്‍ പ്രസംഗിച്ചു.
District News
ഒറ്റനോട്ടത്തില്‍..
കായംകുളം നഗരസഭ സ്ഥാപിതമായി ശതാബ്ദിവർഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞതവണ 44 വർഡുകൾ ഉണ്ടായിരുന്ന നഗരസഭയിൽ ഒരു വാർഡ് കൂടി വർധിച്ച് 45 ആയി. 100 വർഷം മുമ്പ് പത്തംഗങ്ങളുമായി രൂപീകൃതമായ കായംകുളം ടൗൺ കമ്മിറ്റിയാണ് പിന്നീട് നഗരസഭയായി മാറിയത്. ഒരു ലക്ഷത്തിലധികം ജനസഖ്യയുമായി സംസ്ഥാനത്തെ ശ്രദ്ധേയമായ നഗരസഭകൂടിയാണ് കായംകുളം. 15 വർഷമായി യുഡിഎഫ് ഭരിച്ച നഗരസഭാ ഭരണം കഴിഞ്ഞ രണ്ടു തവണയായി എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പിടിച്ചെടുക്കുകയായിരുന്നു.
നേട്ടങ്ങൾ...
•പട്ടണത്തെ മാലിന്യമുക്ത നഗരമാക്കിമാറ്റി.
•മൂന്നരക്കോടി രൂപ മുടക്കി ഒഡബ്ല്യുസി പ്ലാന്റ് നിർമാണം പൂർത്തിയാക്കി.
•ശുചിമുറി മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കി.
•ആരോഗ്യ മേഖലയിൽ വലിയ ഇടപെടൽ നടത്തി.
•താലൂക്ക് ആശുപത്രിയെ തുടർച്ചയായി കായ്കൽപ് അവാർഡിനർഹമാക്കി ജില്ലയിലെ ഒന്നാമത്തെ ആശുപത്രിയാക്കി.
•നഗരസഭയിൽ പകൽവീട് പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു.
•ഐടിഐക്ക് സ്ഥലം എടുക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി.
•ക്രിമിറ്റോറിയം നിർമിക്കാൻ 2.08 കോടി രൂപ കെയുആർഡിഎഫ്സിൽനിന്നു വായ്പ ലഭ്യമാക്കി.
•അതിദരിദ്രരില്ലാത്ത പട്ടണമാക്കി കായംകുളത്തെ മാറ്റാൻ കഴിഞ്ഞു.
• 25 വർഷം മുമ്പ് വീടുവയ്ക്കാൻ വായ്പ എടുക്കുകയും തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്ത 158 പേരുടെ വായ്പ തുക നഗരസഭ അടച്ച് എല്ലാവരുടെയും പ്രമാണം തിരികെ കൊടുത്തു.
കോട്ടങ്ങൾ...
• ടെർമിനൽ ബസ് സ്റ്റാൻഡിന് 25 ലക്ഷം രൂപ റെയിൽവേക്ക് ബോണ്ടായി വച്ചു. ഒരു കൊടിയോളം രൂപ ചെലവഴിച്ചു വഴിയും യാർഡും നിർമിച്ചു. ഇന്ന് ഇത് ഉപയോഗ്യശൂന്യമാണ്.
• സസ്യമാർക്കറ്റ് കെട്ടിടം പൂർത്തീകരിച്ചിട്ട് ഏഴു വർഷമായി. അശാസ്ത്രീയ നിർമാണം കാരണം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ല.
• സ്വകാര്യബസ് സ്റ്റാൻഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. നാലു സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന നിലവിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഉപയോഗശൂന്യമായ ശൗചാലയം പുതുക്കി പണിയാൻ നടപടികൾ ഇല്ല.
• ആധുനിക കൗൺസിൽ ഹാളും ലിഫ്റ്റും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
• ഐടിഐ, സ്റ്റേഡിയം, ആധുനിക അറവുശാല എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല.
• റോഡുകൾ പലതും ഗതാഗതയോഗ്യമല്ല. ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടില്ല.
• നഗരസഭ കവാടത്തിൽ ഉപയോഗിച്ചുവരുന്ന ഗേറ്റിനു സമീപം വൻ തുക ചെലവഴിച്ചു മറ്റൊരു ഗേറ്റ് പണിത് പണം ദുർവിനയോഗം ചെയ്തു.
• നഗരസഭയുടെ ഏറ്റവും വലിയ വരുമാനമാർഗമായ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ നവീകരണം നടത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
•കഴിഞ്ഞ 10 വർഷം കൊണ്ട് വികസനത്തെ 25 വർഷം പിന്നോട്ട് അടിച്ച എൽഡിഎഫ് ഭരണം പട്ടണത്തിന് ഒരു ശാപമാണ്.
District News
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ നാലിന് നടക്കും. പൊങ്കാലയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്‍ത്തികസ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23 ന് നടക്കും.
പൊങ്കാലദിനം പുലര്‍ച്ചെ 4ന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി കെടാവിളക്കിലേക്ക് ദീപം പകരും. തുടര്‍ന്ന് നടപ്പന്തലില്‍ പ്രത്യേകം തയാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പൊങ്കാല ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര മേല്‍ശാന്തി അശോകന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ആമുഖപ്രഭാഷണം നിര്‍വഹിക്കും. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷതവഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എംപി, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഇമാം അമാനുല്ലാഹ് സുഹി എന്നിവര്‍ മുഖ്യസന്ദേശവും മുഖ്യകാര്യദര്‍ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നടത്തും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകര്‍ത്തും.
District News
ചേര്‍ത്തല: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേര്‍ത്തല നഗരസഭ 31-ാം വാര്‍ഡ് വേളോര്‍വട്ടം തെക്ക് ചാത്തനാട്ട് വീട്ടില്‍ മോഹനന്റെ മകന് അമൃത് മോഹന്‍ (20) ആണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപം 22ന് രാത്രി ഒമ്പതോടെയായിരുന്നു അപകടം.
അമൃത് മോഹന്‍ നടന്നുപോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമൃത്മോഹന് ഇന്നലെ രാവിലെയാണ് മരിച്ചത്. അമ്മ: പ്രേമ. സഹോദരങ്ങള്‍: അമല്‍, അനു.
District News
ചെങ്ങന്നൂർ: ഇന്ദിരാഗാന്ധിയുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച നഴ്സ് ദുരിതക്കയത്തിൽ. നാലു പതിറ്റാണ്ട് മുൻപ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഓപ്പറേഷൻ തിയറ്ററിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവൻ നിലനിർത്താനുള്ള 22 അംഗ മെഡിക്കൽ സംഘത്തിലെ നഴ്സിംഗ് ഇൻ ചാർജായിരുന്നു ലീലാമ്മ യാണ് ദുരിതം പേറുന്നത്.
31 വെടിയുണ്ടകൾ തുളച്ചുകയറിയ ആ ധീര വനിതയുടെ നെഞ്ചിൽനിന്നും വയറ്റിൽനിന്നും ഓരോ വെടിയുണ്ട പുറത്തെടുക്കുമ്പോഴും പ്രാർഥനകൾ ഉയർന്നു. എന്നാൽ, വിധി മറിച്ചായിരുന്നു. ഇന്ന് ആ രാജ്യസേവനത്തിന്റെ ഓർമകളുമായി ചെങ്ങന്നൂരിൽ കഴിയുന്ന ലീലാമ്മയുടെ ജീവിതം, മകന്റെ ദുരിതവും സ്വന്തം അർബുദരോഗവും കാരണം കണ്ണീർക്കടലിലാണ്.
ഞെട്ടിക്കുന്ന നിമിഷങ്ങൾ
1984 ഒക്ടോബർ 31. ലീലാമ്മ ഡൽഹി എയിംസിൽ ജോലിക്ക് കയറിയിട്ട് ആറുമാസം മാത്രം. പ്രധാനമന്ത്രിക്ക് വെടിയേറ്റെന്ന വാർത്ത കേട്ട് ആശുപത്രി നടുങ്ങി. വെടിയേറ്റ ശേഷം കേവലം 20 മിനിറ്റിനകം ഇന്ദിരാജിയെ ഇവിടെയെത്തിച്ചു. ശരീരത്തിൽ ജീവന്റെ നേരിയ തുടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലീലാമ്മ ആ നിമിഷങ്ങൾ ഇന്നലെ നടന്നതുപോലെ ഓർക്കുന്നു. വിദഗ്ധ ഡോക്ടർമാരടക്കം 22 പേരുള്ള മെഡിക്കൽ സംഘത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമായി.
ശസ്ത്രക്രിയാ മേശയിൽ കിടന്നുകൊണ്ട് ഇന്ദിര മരണം വരിച്ചു. അവരുടെ തീവ്രമായ പരിശ്രമം പരാജയപ്പെട്ടെങ്കിലും രാജ്യത്തിന്റെ ചരിത്രത്തിലെ ആ നിർണായക മുഹൂർത്തത്തിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്.
മകനിലൂടെ തുടരുന്ന ദുരിതപർവം
ഇന്ദിരാ ഗാന്ധിയുടെ വിയോഗത്തിനുശേഷം നാലുവർഷം കൂടി ലീലാമ്മ ഡൽഹിയിൽ തുടർന്നെങ്കിലും 1988ൽ അവരുടെ ജീവിതത്തിലേക്ക് വലിയ ദുരന്തം കടന്നുവന്നു. പ്രസവസമയത്ത് ഓക്സിജൻ ലഭിക്കാതെ വന്നതിനെ ത്തുടർന്ന് ജനതിക തകരാറുകൾ സംഭവിച്ച മകനാണ് അവർക്കു പിറന്നത്.
ആശുപത്രിയിൽ പലരുടെയും ജീവൻ രക്ഷിക്കാൻ ഞാൻ ഡോക്ടർമാരോടപ്പം ചേർന്ന് പ്രവർത്തിച്ചു. എന്നാൽ, സ്വന്തം മകന്റെ ദുരിതത്തിനു മുന്നിൽ എനിക്ക് നിസഹായയായി നിൽക്കേണ്ടിവന്നു: ലീലാമ്മ പറയുന്നു. 37 വയസുള്ള മകൻ ഇപ്പോഴും കിടപ്പുരോഗിയാണ്. മകന്റെ തുടർചികിത്സകൾക്കായി ഭർത്താവ് രാജൻ കൈപ്പള്ളിലിനൊപ്പം ലീലാമ്മയ്ക്ക് 1988ൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
കാൻസറിന്റെ പിടിയിൽ
മകന്റെ ചികിത്സാച്ചെലവുകൾ താങ്ങാനാവാതെ വിഷമിക്കുന്നതിനിടയിലാണ് ലീലാമ്മയെ അർബുദരോഗവും പിടികൂടിയത്. നിലവിൽ അതിന്റെ ചികിത്സയും നടന്നുവരുന്നു. ഒരു ഭാഗത്ത് കിടപ്പുരോഗിയായ മകൻ, മറുഭാഗത്ത് സ്വന്തം രോഗം. വലിയൊരു സാമ്പത്തിക ബാധ്യതയുടെ നടുവിലാണ് ഈ കുടുംബം.
ഭർത്താവ് രാജൻ കൈപ്പള്ളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കരുതലിനായുള്ള സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. മരുന്നിനും ചികിത്സാ ഉപകരണങ്ങൾക്കുമുള്ള വലിയ ചെലവുകൾക്കു മുന്നിൽ ആ കുടുംബം പകച്ചുനിൽക്കുകയാണ്. ഇന്ദിരാഗാന്ധിയുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യസേവനത്തിന്റെ ഓർമകളുമായി കഴിയുന്ന ഈ വീട്ടമ്മയ്ക്ക് ഒരു കൈത്താങ്ങ് ആവശ്യമാണ്. ഫോൺ: 9846726866.
District News
ചേര്‍ത്തല: കാർഷിക സർവകലാശാലയിൽ സെമസ്റ്റർ ഫീസ് വർധനവിനെതിരെയും മന്ത്രി പി. പ്രസാദിന്റെ വിദ്യാർഥി വിരുദ്ധ പ്രസ്താവനയിലും പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിയുടെ കോലവും കത്തിച്ചു. കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ കുര്യാക്കോസ്, ഡിസിസി ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി, ആർ. രവിപ്രസാദ്, ഫ്രാൻസിസ് ജോളി, തൻസിൽ നൗഷാദ്, അജയ് കൃഷ്ണൻ, പി.എസ്. ഫഹദ്, അമിനുൽ അസ്ലം തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ കുട്ടികളുടെ പാർക്ക് തുറന്നു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നന്ദാവനം എന്ന പേരിൽ കുട്ടികൾക്കായി പാർക്ക് തുറന്നിരിക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് പീഡിയാട്രിക്ക് വാർഡിന് മുൻവശത്തായി കുട്ടികളുടെ പാർക്ക് നിർമിച്ചിരിക്കുന്നത്. ഊഞ്ഞാൽ, സ്പ്രിംഗ് ബൈക്ക്, മെറിഗോ റൈഡർ, അനിമൽ റൈഡർ, സീസോ, റാബിറ്റ് ബിൻ, ചാരു ബെഞ്ച് സ്വിംഗ് എന്നിവ പാർക്കിലുണ്ടാകും.
പാർക്കിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ലതാ ഷാജൻ, പി.എം. ജോൺ, രഞ്ജിനി ബേബി, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ലത ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ.എ. ഏബ്രഹാം, ആശുപത്രി സുപ്രണ്ട് ഡോ. സാവൽ സാറാ മാത്യു തുടങ്ങിയവർ പ്രസംഗിച്ച
District News
കാഞ്ഞിരപ്പള്ളി: 2025ലെ ഐസിഎംഎസ് (ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) അന്തർദേശീയ സെമിനാർ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. മാനേജർ റവ.ഡോ. കുര്യൻ താമരശേരി മുഖ്യപ്രഭാഷണം നടത്തി. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഷിബു മാനുവൽ, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ കോട്ടയം ചാപ്റ്റർ സെക്രട്ടറി ക്യാപ്റ്റൻ ജയിസ് കുര്യൻ, 2025 ഐസിഎംഎസ് കൺവീനർ റാണി ജോസ് എന്നിവർ പ്രസംഗിച്ചു.
വരണാസി ഐഐടിയിൽനിന്നുള്ള പ്രഫ.ഡോ. അശോക് ജി ഗുപ്ത, കുസാറ്റ് പ്രഫ.ഡോ. അപർണ ലക്ഷ്മണൻ, സ്പെയിനിലെ കാഡിസ് യൂണിവേഴ്സിറ്റി പ്രഫ.ഡോ. ഇസ്മയിൽ ഗോൺസാലസ് യേരോ, രാജസ്ഥാൻ യൂണിവേഴ്സിറ്റി പ്രഫ.ഡോ. ദീപേഷ് ഭട്ടി, അമേരിക്കയിലെ മേരിലാന്റ് സർവകലാശാലാ പ്രഫ.ഡോ. തോമസ് മാത്യു, പാലക്കാട് വിക്ടോറിയ കോളജിലെ ഡോ. റിച്ചു രാജേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നിർവഹിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ, കേരള സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.ദ്വിദിന സെമിനാറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 196 ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ പങ്കെടുക്കും.
167 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. ഐസിഎംഎസ് പിന്തുടരുന്ന രീതിയനുസരിച്ച് ഗണിതശാസ്ത്രത്തിന്റെയും സ്റ്റാറ്റിസ്റ്റിക്സിന്റെയും സെമിനാറുകൾ സമാന്തരമായി നേരിട്ടും ഓൺലൈനായും നടത്തും. കോളജിലെ വിദ്യാർഥികൾക്കൊപ്പം കേരളത്തിലും പുറത്തുമുള്ള ഗണിത, സ്റ്റാറ്റിസ്റ്റിക്സ് ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും വിഷയത്തിലെ നൂതന പ്രവണതകളും സാധ്യതകളും തുറന്നു നൽകുന്നതാകും സെമിനാർ എന്ന് മുഖ്യ സംഘാടകരായ കോളജിലെ അധ്യാപകർ ഡോ. ഷിബു മാനുവൽ, റാണി ജോസ്, പ്രതീഷ് എബ്രഹാം, ഡോ. നൈജു എം. തോമസ് എന്നിവർ വിശദീകരിച്ചു.
ഇന്ന് പ്രധാന പ്രഭാഷണങ്ങൾ നിർവഹിക്കുന്നത് സ്പെയിനിലെ കാഡിസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. ഡൊറോത്ത കുസിയാക്, വാരണാസി ഐഐടിയിലെ ഡോ. ലാവണ്യ സെൽവഗണേശ്, എടത്വ സെന്റ് അലോഷ്യസ് കോളജിലെ ഡോ. ജി. ഇന്ദുലാൽ, കേരള യൂണിവേഴ്സിറ്റിയിലെ ഡോ. ദിലീപ് കുമാർ, പിഎസ്ജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അനിൽ സി. മാത്യു, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡോ. അയോനട്ട് ബെബു എന്നിവരാണ്.
District News
പിടിവിടാതെ കുറവിലങ്ങാട്; പിന്നാലെ ഈരാറ്റുപേട്ട
കുറവിലങ്ങാട്: ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ കുറവിലങ്ങാട് ഉപജില്ല ഇക്കുറിയും പിടിവിടാതെ മുന്നേറുന്നു. ആദ്യദിനം മത്സരങ്ങൾ പൂർത്തീകരിക്കുമ്പോൾ 982 പോയിന്റ് നേടിയാണ് കുറവിലങ്ങാട് ഉപജില്ലയുടെ മുന്നേറ്റം. 927 പോയിന്റുള്ള ഈരാറ്റുപേട്ടയാണ് രണ്ടാംസ്ഥാനത്ത്. ചങ്ങനാശേരി (885), ഏറ്റുമാനൂർ (860), കോട്ടയം ഈസ്റ്റ് (817) സ്കൂളുകളാണ് തുടർസ്ഥാനങ്ങളിൽ.
കണ്ടാൽ കസേര, വേണമെങ്കിൽ ഗോവണി; ത്രി ഇൻ വൺ ഒക്കെ പഴങ്കഥ
കുറവിലങ്ങാട്: ഒരേസമയം കസേരയായും കിടക്കയായും ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങളൊക്കെ ഈ കൊച്ചുമിടുക്കർക്ക് വെറും പഴങ്കഥ. ഒരേ ഉപകരണം തന്നെ മൂന്നും നാലും ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന പാഠങ്ങളാണ് കുരുന്നുകൾ പകർന്നുനൽകിയത്. കസേര മറിച്ചിട്ടാൽ ഗോവണിയായി മാറും. ഗോവണിയെ അല്പമൊന്ന് മാറ്റിയാൽ ഇസ്തിരിപ്പെട്ടി സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകുക എന്നിങ്ങനെ നീളുന്നു കുട്ടികളുടെ നിർമാണ ചാതുരി.
മൂന്ന് മണിക്കൂറിനുള്ളിൽ തടിയിൽ എട്ട് ഉപകരണങ്ങൾ നിർമിച്ച് മാനത്തൂർ സെന്റ് ജോസഫ് സ്കൂളിലെ ജുവാൻ ജോസ് ശ്രദ്ധനേടി. ജോവാനൊപ്പം മാറ്റുരച്ച കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസിലെ ഹരി ഗോവിന്ദ് തടിയിൽ തീർച്ച ചപ്പാത്തി മേക്കറിലൂടെയാണ് കാഴ്ചക്കാരിൽ ആവേശം സമ്മാനിച്ചത്. കസേര ഒരേസമയം ഗോവണിയായി ഉപയോഗിക്കുന്ന നിർമിതി രാമപുരം സെന്റ് അഗസ്റ്റിൻസിലെ പ്രണവ് പ്രദീഷിന്റേതാണ്.
സ്കൂളുകളിൽ മുന്നിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ്; തൊട്ടുപിന്നിൽ നസ്രത്ത്ഹിൽ ഡിപോൾ
ശാസ്ത്രാത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ പോയിന്റുനിലയിൽ സ്കൂളുകളിൽ മുന്നിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്എസ്എസ്. 384 പോയിന്റാണുള്ളത്. ആതിഥേയ ഉപജില്ലയിലെ നസ്രത്ത്ഹിൽ ഡി പോൾ ഹയർസെക്കൻഡറി സ്കൂളാണ് രണ്ടാംസ്ഥാനത്ത്. 215 പോയിന്റാണുള്ളത്. കോട്ടയം മൗണ്ട് കാർമൽ (200), വാഴപ്പള്ളി സെന്റ് തെരേസാസ് (192), ബ്രഹ്മമംഗലം വിഎച്ച്എസ്എസ് ( 179) എന്നീ സ്കൂളുകൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മുന്നേറ്റക്കാരുടെ പട്ടികയിലുണ്ട്.
ശാസ്ത്രമേളകൾ ഭാവിശാസ്ത്രത്തിന്റെ വാതിൽ: ഫ്രാൻസിസ് ജോർജ് എംപി
കുറവിലങ്ങാട്: ശാസ്ത്രമേളകൾ ഭാവി ശാസ്ത്രത്തിന്റെ വാതിലുകളാണെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ലോഗോ ഡിസൈൻ ചെയ്തതിനുള്ള സമ്മാനവും എംഎൽഎ നൽകി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്സാണ്ടർ, നാസർ മുണ്ടക്കയം, ജനപ്രതിനിധികൾ, അധ്യാപകസംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
വിസ്മയക്കാഴ്ചയായി അമ്മക്കിളിക്കൂട്
കുറവിലങ്ങാട്: കളിമണ്ണിന് മാതൃസ്നേഹത്തിന്റെ ഇത്രയും ശക്തി സമ്മാനിക്കാനാകുമോ എന്ന് കാഴ്ചക്കാർക്ക് വിസ്മയം. ജില്ലാ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ കാഴ്ചക്കാരെ ഏറ്റവും ആകർഷിച്ച ഇനമായിരുന്ന ക്ലേമോഡലിംഗ്.
കിളിക്കൂട്ടിൽ കുഞ്ഞിക്കിളികൾക്ക് ഭക്ഷണം നൽകുന്ന അമ്മക്കിളിയുടെ മാതൃഭാവമായിരുന്നു വിഷയം. കൗമാരമനസുകളിൽ മാതൃഭാവം നിറഞ്ഞപ്പോൾ കാഴ്ചക്കാർ ശരിക്കും വിസ്മയത്തിലായി. അത്രമാത്രം മനോഹരവും വശ്യതനിറഞ്ഞതുമായിരുന്നു സൃഷ്ടികൾ.ഇളംതലമുറയ്ക്ക് പഴം കഴിക്കുന്ന കുരങ്ങനായിരുന്നു വിഷയം. അതിലും മികച്ച സൃഷ്ടികൾ ഏറെയായിരുന്നു.
ആവേശം കെടുത്തി ഓൺലൈൻ ഫലം
കുറവിലങ്ങാട്: കാത്തിരുന്ന ഫലം പ്രഖ്യാപിക്കുമ്പോൾ കരഘോഷവും പൊട്ടിക്കരച്ചിലും തുള്ളിച്ചാടലുമൊക്കെ ഓർമ മാത്രമായി. ആകാംക്ഷയുടെ കൊടിമുടിയിൽ നിൽക്കുമ്പോൾ മൈക്കിലൂടെയെത്തുന്ന ഫലപ്രഖ്യാപനമില്ലാത്തത് മത്സരാർഥികൾക്കും ഒപ്പമെത്തുന്ന അധ്യാപകർക്കും മാതാപിതാക്കൾക്കുമൊക്കെ നിസംഗത സമ്മാനിക്കുന്നു. മത്സരഫലങ്ങളെല്ലാം ഓൺലൈൻ സൈറ്റിൽ ലഭ്യമാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
പസിലിൽ പാർക്കൊരുക്കിജെഫിൻ ബെന്നിക്ക് ഒന്നാംസ്ഥാനം
കുറവിലങ്ങാട്: ഗണിതശാസ്ത്ര പസിലിൽ പാർക്കൊരുക്കിയ ജെഫിന് ഒന്നാംസ്ഥാനം. ജില്ലാ സ്കൂൾ ഗണിതശാസ്ത്രോത്സവത്തിലാണ് ജെഫിന്റെ മുന്നേറ്റം. ഒരു പാർക്കൊരുക്കുമ്പോൾ അതിൽ എന്തൊക്കെ വേണമെന്ന ചോദ്യത്തിന് ഉത്തരങ്ങൾ നൽകിയാൽ ജെഫിന്റെ പസിൽ പാസാകും.
കുര്യനാട് സെന്റ് ആൻസ് സ്കൂൾ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ജെഫിൻ എ ഗ്രേഡോടെയാണ് വിജയം നേടിയത്. ഹൈസ്കൂൾ വിഭാഗത്തിലാണ് മുന്നേറ്റം. പാലാ ഗവ. ടെക്നിക്കൽ സ്കൂളിൽ ഗണിതശാസ്ത്രാധ്യാപകനായ ബെന്നി കൊച്ചുകിഴക്കേടത്തിന്റെയും വിദേശത്ത് നഴ്സായ സീനയുടെയും മകനാണ് ഈ മിടുക്കൻ.
പ്രവൃത്തിപരിചയമെന്നാൽ കുറവിലങ്ങാട്ടെ പിള്ളേരാ...
പ്രവൃത്തി പരിചയമേളയിൽ കിരീടം ചൂടി കുറവിലങ്ങാട് ഉപജില്ല. ഈരാറ്റുപേട്ടയുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് കുറവിലങ്ങാടിന്റെ വിജയം. 10 പോയിന്റുകളുടെ ലീഡിലാണ് കുറവിലങ്ങാട് വിജയിച്ചത്. 652 പോയിന്റാണ് കുറവിലങ്ങാടിന്. ഈരാറ്റുപേട്ടയ്ക്ക് 642. മറ്റ് ഉപജില്ലകളുടെ പോയിന്റ് നില: ചങ്ങനാശേരി (586), ഏറ്റുമാനൂർ (530), കോട്ടയം ഈസ്റ്റ് (523), പാലാ (492), കോട്ടയം വെസ്റ്റ് (482), കാഞ്ഞിരപ്പള്ളി (479), വൈക്കം (471), കറുകച്ചാൽ (422), രാമപുരം (395), പാമ്പാടി (380), കൊഴുവനാൽ (165).
District News
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്വകാര്യവ്യക്തികളുടെ വക സ്ഥലങ്ങളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. മാന്വല്‍ റെക്കോര്‍ഡ് തയാറാക്കി റവന്യു വകുപ്പിന് സമര്‍പ്പിക്കുന്നതോടെ നടപടികള്‍ അവസാനിക്കും.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി സര്‍വേ നടത്താന്‍ എസ്റ്റേറ്റ് മാനേജ്മെന്റിന് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോടതി വ്യവഹാരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ അളവ് നടത്തിയിരുന്നില്ല. എന്നാല്‍ എസ്റ്റേറ്റിന്റെ അതിരുകള്‍ വ്യക്തമായതിനാല്‍ തോട്ടത്തില്‍ ഏരിയല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകളുടെ താമസമേ വേണ്ടിവരു എന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കുക. എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയാണ് വേണ്ടിവരിക.
സ്വകാര്യ വ്യക്തികളുടെ സ്ഥലം സര്‍വേ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ നഷ്ടപരിഹാരമായി പൊന്നുംവില നല്‍കാനുള്ള നടപടികള്‍ ആരംഭിക്കും. കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പും മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും സ്ഥലം റവന്യൂ വകുപ്പും നേരില്‍ കണ്ടാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികള്‍ ഉള്‍പ്പെടെ വീടും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും നടപ്പിലാക്കേണ്ടതുണ്ട്.
District News
ഏറ്റുമാനൂർ: പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ കെ.യു. സോമശേഖരൻ നായർ (60) ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം. സുഹൃത്തിന് നൽകിയ പണം തിരികെ വാങ്ങുന്നതിനായി രണ്ടു മാസം മുമ്പാണ് സോമശേഖരൻ നായർ ഡൽഹിയിൽ എത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹത്തെ അബോധാവസ്ഥയിൽ റോഡിൽ കണ്ടെത്തുകയായിരുന്നു. പോലീസാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പണം നൽകാനുള്ള സുഹൃത്ത് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചുപറയുമ്പോഴാണ് കുടുംബാംഗങ്ങൾ വിവരമറിയുന്നത്. നിസാര പ്രശ്നമേ ഉള്ളൂവെന്നും ഭയപ്പെടാനില്ലെന്നുമാണ് ഇയാൾ പറഞ്ഞത്.
സോമശേഖരൻ നായരെക്കൊണ്ട് ഇവിടേക്ക് ഫോൺ വിളിപ്പിക്കാൻ കുടുംബാംഗങ്ങൾ ഇയാളോട് പറഞ്ഞെങ്കിലും ബുധനാഴ്ച രാവിലെവരെ വിളി ഉണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങളുടെ ഡൽഹിയിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയും അവർ ആശുപത്രിയിൽ എത്തുകയും ചെയ്തപ്പോഴാണ് നില ഗുരുതരമാണെന്ന് അറിയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഭാര്യയും ബന്ധുക്കളും ഡൽഹിയിലെത്തി ഡോക്ടറുമായി സംസാരിച്ച് ഇന്നലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ മരണം സംഭവിച്ചു.സോമശേഖരൻ നായരുടെ ഉള്ളിൽ മയക്കുമരുന്ന് ചെന്നതായുള്ള സംശയം ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നയാളല്ല അദ്ദേഹം. ഇതും പണം നൽകാനുള്ള സുഹൃത്തിന്റെ ഇടപെടലിലെ സംശയവും മൂലമാണ് ബന്ധുക്കൾ മരണത്തിൽ ദുരൂഹത കാണുന്നത്. ആന്റോ ആന്റണി എംപി വഴി ഇന്നലെ ഉച്ചകഴിഞ്ഞ് ഡൽഹി എസിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇവിടെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ എം.കെ. രാഘവൻ എംപിയുടെ നേതൃത്വത്തിലാണ് നടന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നു വെളുപ്പിന് അഞ്ചിനുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. നാളെ ഉച്ചയ്ക്ക് 12ന് മാടപ്പാട് ചന്തക്കവലയിലുള്ള വസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
പുന്നത്തുറ ഈസ്റ്റ് ഇടവൂർ പരേതനായ ഉണ്ണിക്കൃഷ്ണ കൈമളുടെ മകനാണ് സോമശേഖരൻ നായർ. ഭാര്യ: ജിജി. മക്കൾ: അമൽ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്). മരുമകൾ: ദിവ്യ കാനഡ).
District News
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ ലൈന്‍ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനമായി. പൊന്നുംവില നഷ്ടപരിഹാരം നല്കുന്നതിലേക്ക് സ്പെഷല്‍ തഹസില്‍ദാര്‍മാരെയും നിയമിക്കും.
മുന്‍പ് ഈ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ശബരി റെയില്‍ പദ്ധതി മരവിപ്പിച്ചതോടെ പ്രവര്‍ത്തനം നിലച്ചിരുന്നു. 264 കോടി രൂപ ചെലവില്‍ അങ്കമാലിമുതല്‍ കാലടിവരെ നിര്‍മിച്ച പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ റെയില്‍വേ പാലവും ഉപയോഗ ശൂന്യമായി കിടക്കുന്നു.
കാലടി മുതല്‍ പിഴക് വരെ 70 കിലോമീറ്റര്‍ അളന്നുതിരിച്ചു കല്ലിട്ടിട്ട് 27 വര്‍ഷമായിട്ടും ഭൂവുടമകളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. സ്ഥലം ഏറ്റെടുത്തുകൊടുത്താല്‍ വൈകാതെ പണി തുടങ്ങാം എന്ന് റെയില്‍വേ ഉറപ്പുനല്‍കിയിട്ടുണ്ട്.
പിഴക് മുതല്‍ എരുമേലിവരെ അന്തിമ അലൈന്മെന്റ് പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സാമൂഹികാഘാത പഠനവും പ്രദേശവാസികളുടെ യോഗവും ചേരേണ്ടതുണ്ട്. ഇതിലേക്ക് കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും ഓഫീസുകള്‍ തുറക്കേണ്ടതുണ്ട്.